Webdunia - Bharat's app for daily news and videos

Install App

മരണമുറികള്‍ കണ്ട പട്ടാളം ഭയന്നു പോയി; ഐഎസിന്റെ ക്രൂര പീഡനങ്ങള്‍ അരങ്ങേറിയ ഫലൂജയിലെ തടവറകള്‍ - ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസമാണ് ഐഎസിന്റെ കയ്യിലായിരുന്ന ഫലൂജ നഗരം പട്ടാളം പിടിച്ചെടുത്തത്

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (13:49 IST)
ഇസ്‍ലാമിക് സ്റ്റേറ്റിൽനിന്നു (ഐഎസ്) ഇറാഖി സേന പിടിച്ചെടുത്ത ഫലൂജയിലെ തടവറകള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നത്. ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും നടന്ന ജയിലുകള്‍ പരിശോധിച്ച ഇറാഖി പട്ടാളമാണ് മരണമുറികളുടെ വ്യക്ത്യമായ വിവരങ്ങള്‍ പുറംലോകത്തിന് കൈമാറിയത്.

കഴിഞ്ഞ ദിവസമാണ് ഐഎസിന്റെ കയ്യിലായിരുന്ന ഫലൂജ നഗരം പട്ടാളം പിടിച്ചെടുത്തത്. തുടര്‍ന്ന് സൈന്യം നഗരത്തില്‍  നടത്തിയ പരിശോധനയിലാണ് ഫലൂജയിലുള്ള തടവറകള്‍ കണ്ടെത്തിയത്. ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള സെല്ലുകളാണ് ഇവിടെയുണ്ടായിരുന്നത്. ആകെയുണ്ടായിരുന്നത് ചെറിയൊരു ജനൽമാത്രമാണ്.

ഇളംതവിട്ടു നിറത്തിലുള്ള രണ്ടാൾപ്പൊക്കമുള്ള പ്രവേശന കവാടം കഴിഞ്ഞാല്‍ ചെറിയ സെല്ലുകളിലെ ഭിത്തികളിലും തറയിലും രക്തത്തിന്റെ പാടുകള്‍ പതിഞ്ഞിട്ടുണ്ട്. മനുഷ്യ മാംസത്തിന്റെ അവശിഷ്‌ടങ്ങളും ബന്ധികളുടെ വസ്‌ത്രങ്ങളും പലയിടത്തും കാണപ്പെട്ടു.

പിടിയിലായവരെ പീഡിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കണ്ട് ഭയന്നു പോയെന്ന് ഇറാഖി പൊലീസിന്റെ സ്വാത്ത് വിഭാഗം ഉദ്യോഗസ്ഥൻ കേണൽ ഹൈതം ഖാസി പറഞ്ഞു.  മെറ്റൽ ചെയിൻ ഘടിപ്പിച്ച ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വധശിക്ഷ, ചമ്മട്ടികൊണ്ടുള്ള അടി, അവയവങ്ങള്‍ മുറിച്ചു മാറ്റുക, ക്രൂരമായ മുറിവുകള്‍ ഏല്‍പ്പിക്കുക എന്ന ക്രൂര വിനോധങ്ങള്‍ നടത്തിയിരുന്നതും ഇവിടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ എന്നു തോന്നിക്കുന്ന മൂന്ന് കെട്ടിടങ്ങളിലാണ് ഐ എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭൂമിക്കടിയിലായിരുന്നു ജയിലുകള്‍ കാണപ്പെട്ടത്. ഈ മൂന്ന് വീടുകളും ബന്ധിപ്പിച്ച് ഭൂമിക്കടിയിലൂടെ തന്നെ തുരങ്കങ്ങളും സ്ഥാപിച്ചിരുന്നു. ഇരുമ്പു കൂടുകളിലാണ് തടവുകാരെ ഇട്ടിരുന്നത്. നൂറ് കണക്കിനാളുകളെ ഇവിടെവച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് രേഖകളില്‍ നിന്ന് മനസിലായെന്ന് പട്ടാളം പറഞ്ഞു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

അടുത്ത ലേഖനം
Show comments