Webdunia - Bharat's app for daily news and videos

Install App

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു

ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 404 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍

രേണുക വേണു
ബുധന്‍, 19 മാര്‍ച്ച് 2025 (08:48 IST)
Israel's attacks on Gaza: പലസ്തീന്‍ ജനതയ്‌ക്കെതിരായ കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍. ഗാസ മുനമ്പില്‍ നടത്തിയ കൂട്ടക്കുരുതിക്ക് പിന്നാലെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കുന്നത്. 'ഇതൊരു തുടക്കം മാത്രം' എന്നാണ് 400 ലേറെ പേര്‍ കൊല്ലപ്പെട്ട വംശഹത്യക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. 
 
ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 404 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. മരണസംഖ്യ ഇനിയും ഉയരും. അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പലസ്തീന്‍ ജനത വടക്കന്‍ ഗാസയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് പലായനം ചെയ്യുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ച താളം തെറ്റിയതിനു പിന്നാലെയാണ് ഇസ്രയേല്‍ ഗാസ മുനമ്പില്‍ വീണ്ടും കൂട്ടക്കുരുതി നടത്തിയത്. അമേരിക്കയുമായി കൂടിയാലോചിച്ചാണ് ഇസ്രയേല്‍ കടന്നാക്രമണം പുനരാരംഭിച്ചതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 
 
ഗാസ സിറ്റിയില്‍ അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയില്ലാത്തതിനാലാണ് വീണ്ടും ആക്രമണത്തിനു ഉത്തരവിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. അടുത്ത ഘട്ട ആക്രമണം ആസൂത്രണം ചെയ്യാന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. 
 
' ഇപ്പോള്‍ മുതല്‍ കൂടുതല്‍ സേനയുടെ ബലത്തില്‍ ഹമാസിനെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇനിയുള്ള ചര്‍ച്ചകളെല്ലാം അഗ്നിക്കു നടുവില്‍ നിന്നു മതി. ഇതൊരു തുടക്കം മാത്രമാണ്,' നെതന്യാഹു പറഞ്ഞു. 
 
ഗാസയ്‌ക്കെതിരെ പ്രതിരോധം കടുപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ കൂട്ടക്കുരുതി. 17 ദിവസമായി സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കള്‍ എത്തുന്നില്ല. വൈദ്യുതി ബന്ധവും ദിവസങ്ങള്‍ക്കു മുന്‍പ് വിച്ഛേദിച്ചു. ആശുപത്രി സേവനങ്ങള്‍ താളംതെറ്റി. ഇസ്ലാം മതവിശ്വാസികള്‍ നോമ്പ് മുറിക്കാനായി കാത്തുനില്‍ക്കുന്ന സമയത്താണ് ഇസ്രയേലിന്റെ കൂട്ടക്കുരുതി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

അടുത്ത ലേഖനം
Show comments