Webdunia - Bharat's app for daily news and videos

Install App

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്

രേണുക വേണു
ബുധന്‍, 27 നവം‌ബര്‍ 2024 (10:58 IST)
Israel vs Lebanon: ലബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നില്‍ മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. ഇറാനില്‍ നിന്നുള്ള ഭീഷണികളെ കൂടുതല്‍ ശ്രദ്ധയോടെ കാണാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും അതുകൊണ്ടാണ് ലബനനുമായുള്ള വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകുന്നതെന്നും നെതന്യാഹു പറഞ്ഞു. 
 
ഇസ്രയേല്‍ സൈന്യത്തിനു വിശ്രമം നല്‍കുകയും ആയുധ ശേഖരത്തിലെ കുറവ് നികത്തുകയുമാണ് രണ്ടാമത്തെ ലക്ഷ്യം. കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കാന്‍ ഈ ഇടവേള കൊണ്ട് സാധിക്കുമെന്ന് നെതന്യാഹു പറയുന്നു. ഹമാസിനെ ഒറ്റപ്പെടുത്തുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. 
 
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭയാണ് ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ലെബനന്‍ ഏതെങ്കിലും തരത്തില്‍ കരാറിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ' ലെബനനില്‍ എന്ത് സംഭവിക്കുന്നു, അവര്‍ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ ദൈര്‍ഘ്യം. കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. വിജയം സ്വന്തമാക്കുന്നതുവരെ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും,' നെതന്യാഹു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments