Webdunia - Bharat's app for daily news and videos

Install App

Israel: ഹമാസിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണികളായ സ്ത്രീകളോട് ഇസ്രയേല്‍ പറയുന്നത് ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജനുവരി 2024 (13:06 IST)
Israel: ഹമാസിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അബോര്‍ഷന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നാണ് ഇസ്രായേലിന്റെ പക്ഷം. പ്രാദേശിക വാര്‍ത്ത മാധ്യമമായ വാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാലുമാസത്തോളമായി 130ലധികം ഇസ്രയേലികളെയാണ് ഹമാസ് ബന്ധികളാക്കി വച്ചിരിക്കുന്നത്. ഇതില്‍ യുവതികളും സ്ത്രീകളുമായി നിരവധി പേരുണ്ട്. അവരില്‍ ചിലര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇങ്ങനെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീകളെ തിരികെ കൊണ്ടുവരാന്‍ നിരവധി ചര്‍ച്ചകള്‍ നടക്കുകയാണ്. 
 
കടുത്ത ലൈംഗിക അതിക്രമങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബന്ധികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അതിനുള്ള നടപടിയെടുക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബന്ദികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ എത്രത്തോളം തടവില്‍ കിടക്കുന്നോ അത്രത്തോളം ഗര്‍ഭിണികളാവാന്‍ സാധ്യത കൂടുതലെന്നാണ് അവര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments