Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ ഇന്ത്യയുടെ നീക്കം, എതിർപ്പുമായി സമ്പന്ന രാജ്യങ്ങൾ

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2020 (07:37 IST)
ഡൽഹി: കൊവിഡ് വാക്സിനും അനുബന്ധ ചികിത്സയും ഉപകരണങ്ങളും ജനങ്ങൾക്ക് കുഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിർത്ത് സമ്പന്ന രാജ്യങ്ങൾ. ബൗദ്ധിക സ്വന്തവകാശ വ്യവസ്ഥകൾ കൊവിഡ് സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക മരവിപ്പിയ്ക്കണം എന്നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയും നൂറിലധിം ലോകരാജ്യങ്ങളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുമുണ്ട്. 
 
കൊവിഡ് വാക്സിൻ, മരുന്നുകൾ, പരിശോധന സംവിധാനം, പിപിഇ‌ കിറ്റുകൾ എന്നിവയുടെ ഐപിആർ വ്യവസ്ഥകൾ തൽക്കാലത്തേയ്ക്ക് മരവിപ്പിയ്ക്കണം എന്നാണ് കഴിഞ്ഞ കൊടോബർ രണ്ടിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പടെ ആവശ്യം മുന്നോട്ടുവച്ചത്. ഈ ആവശ്യം അനുവദിയ്ക്കണം എങ്കിൽ ലോക രാജ്യങ്ങൾ തമ്മിൽ അഭിപ്രായ സമന്വയത്തിൽ എത്തണം എന്നാണ് ലോക വ്യാപാര സംഘടനയുടെ നിലപാട്. എന്നാൽ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ നിർദേശത്തിന് എതിരാണ്. ഇതോടെ നിലവിൽ അഭിപ്രായ ഐക്യമില്ല ട്രിപ്സ് റിപ്പോർട്ട് നൽകി. 
 
ഐപിആർ വ്യവസ്ഥകൾ മരവിപ്പിയ്ക്കുന്നത് ഗവേഷണങ്ങളെ ബാധിയ്ക്കും എന്നാണ് ഈ രാജ്യങ്ങളുടെ വാദം. ഫൈസർ വാസ്കിൻ രണ്ട് ഡോസിന് അമേരിക്കയിൽ 39 ഡോളറാണ് ഈടാക്കുന്നത്. ഐപിആർ മരവിപ്പിച്ചാൽ ഇത് മൂന്നു മുതൽ 4 ഡോളറുകൾക്ക് ഇന്ത്യയിൽ ലഭ്യമാക്കാനാകും. പല വികസിത രാജ്യങ്ങളും വാക്സിനുകൾ വാങ്ങിക്കൂട്ടുന്നതും ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് 9 തവണ വാക്സിനേഷൻ എടുക്കാൻ തക്ക തോതിലാണ് കാനഡ വാക്സിൻ ബുക്ക് ചെയ്തിരിയ്ക്കുന്നത്. വികസിത രാജ്യങ്ങളൂടെ മൊത്തം ജനസംഖ്യ 13 ശതമാനം മാത്രമാണ്. എന്നാൽ ലഭ്യമാകുന്ന വാക്സിനുകളുടെ 52 ശതമാനവും ഈ രാജ്യങ്ങൽ ബുക്ക് ചെയ്ത് കഴിഞ്ഞു എന്നതാണ് വാസ്തവം  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments