ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

Webdunia
ബുധന്‍, 31 ജനുവരി 2018 (19:56 IST)
സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ‘ചന്ദ്രേട്ടന്‍’ എത്തിയത്. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഇനി ഈ ജന്‍‌മം ഇതുപോലൊരു കാഴ്ച കാണാനാവില്ല എന്നതുതന്നെയാണ് ഈ ‘മൂണ്‍കാഴ്ച’യുടെ സൌന്ദര്യം. അതുകൊണ്ടുതന്നെ സൂപ്പര്‍മൂണിനെ നമ്മുടെയരുകിലെത്തിയ ഏറ്റവും വിഐപിയായ അതിഥിയായി കണക്കാക്കണം. 
 
വലിയ അത്ഭുതം തന്നെയാണ് ഈ കാഴ്ച. 152 വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഗതി ഇതിനുമുമ്പ് അരങ്ങേറിയത്. കൃത്യമായി പറഞ്ഞാല്‍ 1866 മാര്‍ച്ച് 31ന്. അന്ന് ആ ചാന്ദ്രവിസ്മയം കണ്ടവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന വസ്തുതയില്‍ നിന്ന് ഈ പ്രതിഭാസത്തിന്‍റെ ആദ്യകൌതുകം ആരംഭിക്കുന്നു.
 
ബ്ലൂമൂണ്‍ എന്നൊക്കെ വിളിക്കുന്നതുകൊണ്ട് ഇതിന് നീലനിറമായിരിക്കുമെന്ന മുന്‍‌ധാരണയോടെ സൂപ്പര്‍മൂണിനെ കാണാനെത്തിയവര്‍ അമ്പരന്നുകാണും. നീലനിറമൊരിക്കലും കാണില്ല എന്നതുതന്നെ കാരണം. ഒരേമാസത്തില്‍ രണ്ടാം തവണയും പൂര്‍ണചന്ദ്രനുദിച്ചാല്‍ അതിന്‍റെ പേരാണ് ബ്ലൂമൂണ്‍. അത്രേയുള്ളൂ ആ പേരുമായുള്ള ബന്ധം, അല്ലാതെ നീലനിറം പ്രതീക്ഷിക്കരുത്.
 
ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ട് റെഡ്മൂണ്‍ എന്നും വിളിക്കുന്നു. ചന്ദ്രഗ്രഹണം കഴിഞ്ഞയുടന്‍ ഓറഞ്ചുനിറത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ചന്ദ്രേട്ടന്‍. ഗ്രഹണസമയത്ത് ചന്ദ്രന്‍റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നുണ്ട്. ഏഴുശതമാനം വലിപ്പവര്‍ദ്ധനവരെയാണ് കാണാനാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments