Webdunia - Bharat's app for daily news and videos

Install App

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (15:17 IST)
അതിസുന്ദരിയാണ് ഹോപ്പ് ഹിക്‌സിന്‍, വൈറ്റ് ഹൗസിലെ രഹസ്യങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ലീലാവിലാസ’ങ്ങളും അറിവാവുന്ന ഏക വനിതയെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും കഴിഞ്ഞാല്‍ ട്രംപില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഇവര്‍.

കഴിഞ്ഞ കുറെ നാളുകളായി പാപ്പരാസികളും ന്യൂയോര്‍ക്കിലെ വമ്പന്‍ പ്രസാധകരും ഹിക്‍സിന് ചുറ്റുമുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് വൈറ്റ് ഹൗസിലെ രഹസ്യങ്ങളും ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചുമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ ഭീമന്‍ തുകയാണ് എല്ലാവരും ഈ സുന്ദരിക്ക് വാഗ്ദാനം ചെയ്യുന്നത്.

ട്രംപിന്റെ ദീര്‍ഘകാലത്തെ ഏറ്റവും അടുപ്പക്കാരില്‍ ഒരാള്‍ എന്ന നിലയിലാണ് ഹിക്‌സിന്‍ പ്രശസ്‌തിയിലേക്കുയര്‍ന്നത്. ഇവര്‍ അറിയാത്ത ഒരു രഹസ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിന് ഉണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പേരും. ഇരുവരും തമ്മില്‍ അതിശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്. മെലാനിയയും ഇവാങ്കയും അറിയാത്ത രഹസ്യങ്ങള്‍ വരെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഹിക്‌സിനാണ്. ഇതാണ് കഥയെഴുത്തുകാരെയും പാപ്പരാസികളെയും ആകര്‍ഷിക്കുന്നത്.

ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് 10ദശലക്ഷത്തിന്റെ ഓഫറുകള്‍ വരെ പ്രസാധകര്‍ ഹിക്‌സിന് മുന്നില്‍ വെച്ചു കഴിഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിരവധി ഹോളിവുഡ് നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും ഇവര്‍ക്കു പിന്നാലെയുണ്ട്.

ട്രംപുമായുള്ള ബന്ധത്തിന് പുറമെ അദ്ദേഹത്തിന്റെ സ്റ്റാഫ് സെക്രട്ടറിയും അഭിഭാഷകനുമായ റോബ് പോര്‍ട്ടറുമായുള്ള  ചൂടന്‍ കഥകളും ഹിക്‍സ് പറയുമെന്നാണ് എല്ലാവരും കരുതുന്നത്. റോബുമായുള്ള ബന്ധം പരസ്യമാകുകയും അതിനെ തുടര്‍ന്നാണ് ഹിക്‍സ് രാജിവച്ചതെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ ഹൗസ് ഇന്റലിജന്റ് കമ്മറ്റിക്ക് മുമ്പാകെ തെളിവ് സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ പദവിയില്‍ നിന്നും രാജിവച്ചതാണ് ഇങ്ങനെയൊരു സംശയത്തിന് ഇടയൊരുക്കിയത്.

റോബ് പോര്‍ട്ടറുമായി ഹിക്‍സിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഇവരുടെ രാജിക്ക് കാരണമായതെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍, കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ട്രം പുമായി ഇവര്‍ക്കുള്ള അടുപ്പം എത്തരത്തിലായിരുന്നു എന്നതാണ്. എന്നാല്‍, തന്റെ അടുത്ത സുഹൃത്തും ദീര്‍ഘനാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയായ ട്രം പിനെ ഒറ്റുകൊടുക്കാന്‍ ഹിക്‌സിന്‍ ഒരുക്കമാകില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments