Webdunia - Bharat's app for daily news and videos

Install App

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (15:17 IST)
അതിസുന്ദരിയാണ് ഹോപ്പ് ഹിക്‌സിന്‍, വൈറ്റ് ഹൗസിലെ രഹസ്യങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ലീലാവിലാസ’ങ്ങളും അറിവാവുന്ന ഏക വനിതയെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും കഴിഞ്ഞാല്‍ ട്രംപില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഇവര്‍.

കഴിഞ്ഞ കുറെ നാളുകളായി പാപ്പരാസികളും ന്യൂയോര്‍ക്കിലെ വമ്പന്‍ പ്രസാധകരും ഹിക്‍സിന് ചുറ്റുമുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് വൈറ്റ് ഹൗസിലെ രഹസ്യങ്ങളും ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചുമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ ഭീമന്‍ തുകയാണ് എല്ലാവരും ഈ സുന്ദരിക്ക് വാഗ്ദാനം ചെയ്യുന്നത്.

ട്രംപിന്റെ ദീര്‍ഘകാലത്തെ ഏറ്റവും അടുപ്പക്കാരില്‍ ഒരാള്‍ എന്ന നിലയിലാണ് ഹിക്‌സിന്‍ പ്രശസ്‌തിയിലേക്കുയര്‍ന്നത്. ഇവര്‍ അറിയാത്ത ഒരു രഹസ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിന് ഉണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പേരും. ഇരുവരും തമ്മില്‍ അതിശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്. മെലാനിയയും ഇവാങ്കയും അറിയാത്ത രഹസ്യങ്ങള്‍ വരെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഹിക്‌സിനാണ്. ഇതാണ് കഥയെഴുത്തുകാരെയും പാപ്പരാസികളെയും ആകര്‍ഷിക്കുന്നത്.

ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് 10ദശലക്ഷത്തിന്റെ ഓഫറുകള്‍ വരെ പ്രസാധകര്‍ ഹിക്‌സിന് മുന്നില്‍ വെച്ചു കഴിഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിരവധി ഹോളിവുഡ് നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും ഇവര്‍ക്കു പിന്നാലെയുണ്ട്.

ട്രംപുമായുള്ള ബന്ധത്തിന് പുറമെ അദ്ദേഹത്തിന്റെ സ്റ്റാഫ് സെക്രട്ടറിയും അഭിഭാഷകനുമായ റോബ് പോര്‍ട്ടറുമായുള്ള  ചൂടന്‍ കഥകളും ഹിക്‍സ് പറയുമെന്നാണ് എല്ലാവരും കരുതുന്നത്. റോബുമായുള്ള ബന്ധം പരസ്യമാകുകയും അതിനെ തുടര്‍ന്നാണ് ഹിക്‍സ് രാജിവച്ചതെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ ഹൗസ് ഇന്റലിജന്റ് കമ്മറ്റിക്ക് മുമ്പാകെ തെളിവ് സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ പദവിയില്‍ നിന്നും രാജിവച്ചതാണ് ഇങ്ങനെയൊരു സംശയത്തിന് ഇടയൊരുക്കിയത്.

റോബ് പോര്‍ട്ടറുമായി ഹിക്‍സിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഇവരുടെ രാജിക്ക് കാരണമായതെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍, കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ട്രം പുമായി ഇവര്‍ക്കുള്ള അടുപ്പം എത്തരത്തിലായിരുന്നു എന്നതാണ്. എന്നാല്‍, തന്റെ അടുത്ത സുഹൃത്തും ദീര്‍ഘനാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയായ ട്രം പിനെ ഒറ്റുകൊടുക്കാന്‍ ഹിക്‌സിന്‍ ഒരുക്കമാകില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

അടുത്ത ലേഖനം
Show comments