Webdunia - Bharat's app for daily news and videos

Install App

ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്ത് നി‌ൽക്കാതെ ട്രംപ്: ഫ്ലോറിഡയിലേക്ക് മടങ്ങി

Webdunia
ബുധന്‍, 20 ജനുവരി 2021 (21:24 IST)
നിയുക്ത അമേരിക്കൻ പ്രസിഡന്ത് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു യാത്ര പറഞ്ഞു. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് ഫ്ലോറിഡയിലേക്കാണ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
 
അതേസമയം തിരികെ വരുമെന്ന വിശ്വാസം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ മടക്കം. കഴിഞ്ഞ നാല് വർഷങ്ങൾ അവിശ്വസനീയമായിരുന്നു.നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും- മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു.
 
അതേസമയം പുതിയ ഭരണകർത്താവിന് വലിയ ഭാഗ്യവും വിജയവും നേരുന്നുവെന്ന് ബൈഡന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. അമേരിക്കയുടെ 150ൽ അധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ആൾ പങ്കെടുക്കാതിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments