Webdunia - Bharat's app for daily news and videos

Install App

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി വഴി ദയാഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും യുഎഇയിലെ പരമോന്നത കോടതി അംഗീകരിച്ചില്ല

രേണുക വേണു
വ്യാഴം, 6 മാര്‍ച്ച് 2025 (10:55 IST)
കൊലപാതക്കുറ്റത്തില്‍ പ്രതികളായ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി യുഎഇ. മുഹമ്മദ് റിനാഷ്, മുരളീധരന്‍ പി.വി എന്നിവരെയാണ് യുഎഇ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതര്‍ അറിയിച്ചു. 
 
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി വഴി ദയാഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും യുഎഇയിലെ പരമോന്നത കോടതി അംഗീകരിച്ചില്ല. 
 
കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റിനാഷ് ഒരു യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി. യുഎഇയിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു റിനാഷ്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരനു വധശിക്ഷ വിധിച്ചത്. 
 
സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹ്‌സാദി ഖാനെ ഫെബ്രുവരി 15 നു യുഎഇ ഭരണകൂടം തൂക്കിലേറ്റിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍

അടുത്ത ലേഖനം
Show comments