Webdunia - Bharat's app for daily news and videos

Install App

വിജയ് മല്യയുടെ വാദങ്ങളെല്ലാം തള്ളി, മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (20:33 IST)
വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മല്യയുടെ വാദങ്ങളെല്ലാം തള്ളിയ കോടതി അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  
 
9000 കോടിയിലേറെ രൂപ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായിക്ക് കോടതിവിധി തിരിച്ചടിയായിരിക്കുകയാണ്. മറ്റ് വഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍, വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്ന് കഴിഞ്ഞ ദിവസം മല്യ ബാങ്കുകളെ അറിയിച്ചു. എന്നാല്‍ മല്യയുടെ ആ ഓഫര്‍ ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കുണ്ടാകുമെന്നാണ് കരുതുന്നത്.
 
2017 ഫെബ്രുവരിയിലാണ് വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് സിബിഐ സംഘവും ഇ ഡി ഉദ്യോഗസ്ഥരും ഹാജരായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക

ശക്തി കൂടിയ ന്യുനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂയോര്‍ക്ക് സിറ്റിയിലെ റെസ്‌റ്റോറന്റ് വെടിവെപ്പില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments