പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പരസ്യമായി തൂക്കിലേറ്റി, നേരില്‍ കാണാന്‍ പറ്റാത്തവര്‍ക്കായി ലൈവ് ടെലിക്കാസ്റ്റും! - സംഭവം ഇറാനില്‍

കുട്ടിയെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (07:43 IST)
ചെറിയ പെണ്‍കുട്ടിയെ അടക്കം രണ്ട് പേരെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാന്‍ സര്‍ക്കാര്‍ പരസ്യമായി തൂക്കിലേറ്റി. ഇനിയാരും കുറ്റം ആവര്‍ത്തിക്കാതിരിക്കാനാണ് പരസ്യ വധശിക്ഷ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 
ഇറാനിലെ അര്‍ദെബില്‍ പ്രവിശ്യയിലെ പര്‍സാബാദിലാണ് സംഭവം. ഇസ്മാഈല്‍ ജാഫര്‍ സാദിഹ് എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നത് നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്കായി സംഭവം സര്‍ക്കാര്‍ ലൈവ് ടെലിവിഷന്‍ ചെയ്യുകയും ചെയ്തു.
 
കഴിഞ്ഞ ജൂണ്‍ 19നാണ് ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ഇസ്മാഈല്‍ ജാഫര്‍ സാദിഹ് തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ പ്രതി കുറ്റമേല്‍ക്കുകയും ചെയ്തു.
 
ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായി. പ്രതിയെ സപ്തംബറില്‍ തൂക്കിലേറ്റുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പ്രതി രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെയും ബലാല്‍സംഗം ചെയ്തു കൊന്നിരുന്നു. ഇക്കാര്യം പ്രതിഉ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments