Webdunia - Bharat's app for daily news and videos

Install App

IPL 10: കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ കോച്ച് ചാപ്പല്‍ ? തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

വിടാതെ പിടികൂടിയ പരിക്കുകളാണ് തനിക്ക് തിരിച്ചടിയായതെന്നും ചാപ്പല്‍ അല്ല തന്റെ കരിയര്‍ നശിപ്പിച്ചതെന്നും പത്താന്‍

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (18:07 IST)
ഒരുകാലത്ത് എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു ഇര്‍ഫാന്‍ പത്താനെന്ന ഇന്ത്യന്‍ ബൗളര്‍. ബാറ്റിങ്ങി പൊസിഷനില്‍ ഏഴാമതോ എട്ടാമതോ ആയി എത്തുന്ന പത്താന്‍ അത്യാവശ്യം ബാറ്റ് പിടിക്കാനാറിയാവുന്ന ബാറ്റസ്മാന്‍ മാത്രമായിരുന്നു. എന്നാല്‍ ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചായതോടെയാണ് പത്താനില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങിയത്. 
 
ബാറ്റിംഗ് ഓര്‍ഡറില്‍ പത്താനെ മൂന്നാം സ്ഥാനത്ത് വരെയിറക്കിയുള്ള പരീക്ഷണങ്ങള്‍ ചാപ്പല്‍ നടത്തി. പിന്നീടാണ് ബൗളര്‍ എന്ന നിലയില്‍ നിന്ന് പത്താന്‍ ഓള്‍ റഔണ്ടറായി മാറിയത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നല്ല രീതിയില്‍ കളിച്ചുകൊണ്ടിരുന്ന പത്താന്‍ പിന്നീട് ബൗളറും ബാറ്റ്സ്മാനും അല്ലാതാകുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താകുകയും ചെയ്തു.
 
ഓസീസ് പരിശീലകന്റെ ഈ തലതിരിഞ്ഞ ബുദ്ധിയാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചതെന്നായിരുന്നു പിന്നീടുവന്ന വാര്‍ത്തകള്‍. എന്നാല്‍ ആ ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായാണ് പത്താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിടാതെ പിടികൂടിയ പരിക്കുകളാണ് തനിക്ക് തിരിച്ചടിയായതെന്നും ചാപ്പല്‍ അല്ല തന്റെ കരിയര്‍ നശിപ്പിച്ചതെന്നും പത്താന്‍ പറയുന്നു. 
 
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ നിര്‍ഭാഗ്യവശാല്‍ പരിക്കുകളും പിടികൂടി. ആര്‍ക്കും ആരുടെയും കരിയര്‍ തകര്‍ക്കാനൊന്നും സാധിക്കില്ല, അതിന് നമ്മള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും പത്താന്‍ പറയുന്നു. പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ വിന്‍ഡീസ് ഓള്‍ റഔണ്ടര്‍ ബ്രാവോയ്ക്ക് പകരമാണ് ഇര്‍ഫാന്‍ പത്താന്‍ ഗുജറാത്ത് ലയണ്‍സ് ടീമിലെത്തിയത്. നേരത്തേ പത്താനെ ആരും ലേലത്തിലൂടെ ടീമില്‍ എടുത്തിരുന്നില്ല.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

India vs England 4th Test: റൂട്ടിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി, എവിടെയാടാ പോയി നിൽക്കുന്നെ, അൻഷുൽ കാംബോജിനോട് കലിപ്പിച്ച് ജഡേജ

അടുത്ത ലേഖനം
Show comments