Webdunia - Bharat's app for daily news and videos

Install App

തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (11:14 IST)
തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ
ചെന്നൈ, ഐ പി എൽ, ക്രിക്കറ്റ്, ഹൈദരാബാദ്
Chennai, IPL, Cricket, Hydarabad
 
 
ഐ പി എല്ലിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം നിലവിലെ ചാംമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് വിജയവഴിയിൽ വീണ്ടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ തോൽ‌വി ഹൈദരാബാദിനോടായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈ ഹൈദരാബാദിനോട് പരാജയം സമ്മതിച്ചത്.  എം എ ചിദംബരം സ്റ്റേഡിയത്തിൽ അതേ മാര്‍ജിനില്‍ തന്നെ ഹൈദരാബാദിനോട് കണക്കുതീര്‍ക്കുകയായിരുന്നു സിഎസ്‌കെ. 
 
ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റിന് 175 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. 83 റൺസെടുത്ത മനീഷ് പാണ്ഡെയും 57 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന് വിജയ പ്രതീക്ഷ നൽകിയത്. 
 
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ചെന്നൈ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-പാണ്ഡെ സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിന് ശക്തമായ അടിത്തറ പാകി. വിജയ് ശങ്കറാണ് (26) ടീമിന്റെ മറ്റൊരു സ്‌കോറര്‍. പക്ഷേ, ഹൈദരാബാദിന്റെ പ്രതീക്ഷകളെല്ലാം സി എസ് കെ നിമിഷ നേരങ്ങൾക് കൊണ്ട് പൊളിച്ചടുക്കുകയായിരുന്നു.  
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് സിഎസ്‌കെയ്ക്കു കരുത്തായി. 96 റൺസാണ് വാട്‌സൺ അടിച്ചെടുത്തത്. 53 പന്തില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് വാട്‌സന്‍ 96 റണ്‍സെടുത്തത്. സെഞ്ച്വറിയിലേക്കുള്ള കുതിപ്പിൽ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ വാട്‌സണെ പിടിച്ചു കെട്ടുകയായിരുന്നു. വെറും നാല് റൺ അകലെയാണ് വാട്സണ് സെഞ്ച്വറി നഷ്ടമായത്. 
 
വാട്‌സനെക്കൂടാതെ സുരേഷ് റെയ്‌ന (38), അമ്പാട്ടി റായുഡു(21) എന്നിവരും സിഎസ്‌കെയ്ക്കു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കി. നിലവിൽ ചെന്നൈ ആണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments