Webdunia - Bharat's app for daily news and videos

Install App

ആ അവസാന പന്ത്, അത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു!

Webdunia
തിങ്കള്‍, 13 മെയ് 2019 (16:28 IST)
ഇന്നിംഗ്സിലെ അവസാനത്തെ പന്ത്. ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ഒരു റണ്‍സെടുത്താല്‍ സമനില. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ സൂപ്പര്‍ ഓവര്‍ തീരുമാനിക്കും. ഇങ്ങനെ വല്ലാതെ കോംപ്ലിക്കേറ്റഡായ ഒരു മുഹൂര്‍ത്തത്തിലേക്കാണ് ഐ പി എല്‍ ഫൈനല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്ടന്‍ രോഹിത് ശര്‍മയെ കൊണ്ടെത്തിച്ചത്.
 
തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രമേയുള്ളൂ. ബാറ്റ് ചെയ്യുന്നത് ശാര്‍ദ്ദുല്‍ താക്കൂര്‍ ആണ്. ബൌളര്‍ മുംബൈയുടെ കുന്തമുനയായ ലസിത് മലിംഗയും. ഏത് രീതിയിലുള്ള പന്തെറിയണം എന്ന് ആരും കണ്‍ഫ്യൂഷനടിച്ച് വട്ടാകുന്ന നിമിഷം. എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കാണ്. മലിംഗ പോലും രോഹിത്തിന്‍റെ അഭിപ്രായമെന്ത് എന്നറിയാന്‍ കാതോര്‍ത്തുനില്‍ക്കുന്നു.
 
ഇങ്ങനെയുള്ള നിമിഷങ്ങളെ നേരിടുമ്പോള്‍ എടുത്തുചാട്ടം വലിയ റിസ്കാണ്. സ്ട്രൈക്ക് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന ബാറ്റ്‌സ്മാനെക്കുറിച്ചുള്ള അറിവാണ് അവിടെ ഏറ്റവും ഗുണം ചെയ്യുക. ഇവിടെ രോഹിത്തിനെ തുണച്ചതും ശാര്‍ദ്ദുല്‍ താക്കൂറിനെക്കുറിച്ചുള്ള ആ അറിവ് തന്നെ. ശാര്‍ദ്ദുലിന്‍റെ ആദ്യ ക്യാപ്ടന്‍ രോഹിത് ശര്‍മയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം!
 
ഒരിക്കലും ഒരു സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങള്‍ എത്താന്‍ ഇടയാക്കരുത് എന്നാണ് രോഹിത് മലിംഗയ്ക്ക് നല്‍കിയ ഉപദേശം. ശാര്‍ദ്ദുലിന്‍റെ വിക്കറ്റ് എടുക്കുക എന്നതില്‍ ഫോക്കസ് ചെയ്യണമെന്നും രോഹിത് പറഞ്ഞു. അതിന് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.
 
ശാര്‍ദ്ദൂല്‍ എന്തായാലും ഒരു വലിയ ഷോട്ട് കളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതുകൊണ്ട് എറിയുന്നത് ഒരു സ്ലോ ബോള്‍ ആയിരിക്കണമെന്നതായിരുന്നു രോഹിത് ശര്‍മ പ്രധാനമായി മലിംഗയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഒരു വലിയ ഷോട്ടിന് ശ്രമിക്കുമ്പോള്‍ അത് മിസാകാന്‍ സാധ്യതയുണ്ട്. അഥവാ അത് ബാറ്റില്‍ ലഭിച്ചാല്‍ ഗ്രൌണ്ടില്‍ തന്നെ ലാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. 
 
ഒടുവില്‍ ആ നിമിഷമെത്തി. എറൌണ്ട് ദി വിക്കറ്റില്‍ മലിംഗ തന്‍റെ അവസാന ബ്രഹ്‌മാസ്ത്രം തൊടുത്തു. അത് 112.3 കെ പി എച്ചിലുള്ള ഒരു സ്ലോ ബോള്‍ ആയിരുന്നു. ഒരു യോര്‍ക്കറിന്‍റെ ടോര്‍പിഡോ എഫക്ടുള്ള പന്ത്. താക്കൂറിന്‍റെ കാലില്‍ അതിന്‍റെ മാന്ത്രികസ്പര്‍ശമേറ്റപ്പോള്‍ അമ്പയര്‍ ഒറ്റവിരല്‍ ആകാശത്തേക്കുയര്‍ത്തി. ശാര്‍ദ്ദൂല്‍ താക്കൂര്‍ ഔട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഥ അവിടെ അവസാനിച്ചു. നാലാം തവണയും മുംബൈ ഐ പി എല്‍ കിരീടമുയര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments