Webdunia - Bharat's app for daily news and videos

Install App

Sandeep Sharma: ജുറലും ഹെറ്റ്മയറും തെറി കേൾക്കുമ്പോൾ രക്ഷപ്പെട്ടുപോകുന്ന മുതൽ, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി സന്ദീപ് ശർമ, അവസാന ഓവറിൽ വിട്ടുകൊടുത്തത് 27 റൺസ്

അഭിറാം മനോഹർ
ഞായര്‍, 20 ഏപ്രില്‍ 2025 (10:38 IST)
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി എരന്ന് വാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 9 റണ്‍സ് പ്രതിരോധിക്കാനാവാതിരുന്ന രാജസ്ഥാന് ഇത്തവണയും ഫൈനല്‍ ഓവറില്‍ വേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. ധ്രുവ് ജുറലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ക്രീസില്‍ നിന്നിട്ടും രണ്ടാം മത്സരത്തിലും 6 പന്തില്‍ 9 റണ്‍സ് നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായില്ല. തോല്‍വിയില്‍ ഇരു താരങ്ങള്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പക്ഷേ രക്ഷപ്പെട്ട് പോകുന്നത് മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗിയാണ്. മറ്റാരുമല്ല സന്ദീപ് ശര്‍മയെന്ന രാജസ്ഥാന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് തന്നെ.
 
 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനെ മത്സരത്തിന്റെ പത്തൊമ്പതാം ഓവര്‍ വരെ പിടിച്ചുകെട്ടിയ രാജസ്ഥാന്‍ യഥാര്‍ഥത്തില്‍ മത്സരം കൈവിട്ടത് ഫൈനല്‍ ഓവറിലായിരുന്നു. സന്ദീപ് ശര്‍മ പന്തെറിയും മുന്‍പ് 19 ഓവറില്‍ 5 വിക്കറ്റിന് 153 റണ്‍സെന്ന നിലയിലായിരുന്നു ലഖ്‌നൗ. അവസാന ഓവറില്‍ വമ്പനടിക്കാരന്‍ സമദ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ 170 കടക്കുമെന്ന് മാത്രമെ ആരാധകരും കരുതിയിരുന്നുള്ളു. സന്ദീപിന്റെ ആദ്യ പന്തില്‍ സിംഗിള്‍ പിറന്നപ്പോള്‍ പിന്നീടുള്ള പന്തുകള്‍ ഇങ്ങനെയായിരുന്നു. 6,6,2,6,6. ഇതോടെ 10 പന്തുകള്‍ നേരിട്ട സമദ് നേടിയത് 30 റണ്‍സ്. ലഖ്‌നൗ സ്‌കോര്‍ 180ല്‍ എത്തുകയും ചെയ്തു. അവസാന ഓവറില്‍ 9 റണ്‍സ് കണ്ടെത്താനാകാത്തതില്‍ ജുറലും ഹെറ്റ്‌മെയറും പഴി കേള്‍ക്കുമ്പോള്‍ രക്ഷപ്പെട്ടുപോകുന്നത് മത്സരം രാജസ്ഥാന്റെ കയ്യില്‍ നിന്നും ലഖ്‌നൗവിന് കൊടുത്ത സന്ദീപ് ശര്‍മയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

അടുത്ത ലേഖനം
Show comments