Webdunia - Bharat's app for daily news and videos

Install App

Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ട്

15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം

രേണുക വേണു
തിങ്കള്‍, 14 ഏപ്രില്‍ 2025 (07:08 IST)
Delhi Capitals

Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിനു കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യന്‍സ്. ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനു ഇറങ്ങിയ ഡല്‍ഹിയെ 12 റണ്‍സിനു മുംബൈ തോല്‍പ്പിച്ചു. 
 
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 ഓവറില്‍ 193 നു ഓള്‍ഔട്ടായി. തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വിയുടെ ആക്കം കൂട്ടി. ജയം ഉറപ്പിച്ച ശേഷമാണ് ആതിഥേയര്‍ അലസമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. 
 
15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം. ശേഷിക്കുന്ന വിക്കറ്റുകളില്‍ ഫിനിഷര്‍മാരായ വിപ്രാജ് നിഗവും അഷുതോഷ് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള 21 പന്തുകള്‍ക്കിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും ഡല്‍ഹിക്ക് നഷ്ടമായി. അതില്‍ മൂന്ന് പേരും പുറത്തായത് റണ്‍ഔട്ടിലൂടെ ! 


അഷുതോഷ് ശര്‍മ (14 പന്തില്‍ 17), കുല്‍ദീപ് യാദവ് (ഒന്ന്), മോഹിത് ശര്‍മ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് റണ്‍ഔട്ടിലൂടെ നഷ്ടമായത്. നാല് ഓവറില്‍ 36 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി. 
 
ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ടീമെന്ന മോശം റെക്കോര്‍ഡില്‍ ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം എത്തി. ഇരു ടീമുകളും ഐപിഎല്ലില്‍ 45 തവണയാണ് ഹോം ഗ്രൗണ്ടില്‍ തോറ്റത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വി കൂടിയാണിത്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ച ശേഷമാണ് ഡല്‍ഹി മുംബൈയോടു തോല്‍വി സമ്മതിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments