Webdunia - Bharat's app for daily news and videos

Install App

ക്ലാസനും ഹെഡും തകർത്താടുമ്പോൾ അപ്പുറത്ത് ഒരുത്തനുള്ളത് ഓർത്തുകാണില്ല, 38 വയസിലും ഡി കെ വിളയാട്ടം

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (14:57 IST)
Dinesh karthik,RCB
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായിരുന്നു ഹൈദരാബാദും ബാംഗ്ലൂരും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 288 റണ്‍സെന്ന വിജയലക്ഷ്യം ബാംഗ്ലൂരിന് മുന്നില്‍ വെച്ചപ്പോള്‍ എത്ര റണ്‍സിന് ആര്‍സിബി തോല്‍ക്കുമെന്ന ചോദ്യം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഓപ്പണിങ്ങില്‍ കോലിയും ഡുപ്ലെസിസും കൂടെ തകര്‍ത്തടിച്ചപ്പോഴും ആര്‍സിബിക്ക് മത്സരത്തില്‍ വിദൂരസാധ്യത മാത്രമാണുണ്ടായിരുന്നത്. ഇരുവരും പുറത്തുപോയതോടെ മത്സരത്തില്‍ ഹൈദരാബാദ് പിടിമുറുക്കുകയും ചെയ്തു.
 
കോലിക്ക് പിന്നാലെയെത്തിയ വില്‍ ജാക്‌സ് നിര്‍ഭാഗ്യം മൂലമായിരുന്നു പുറത്തായത്. പിന്നാലെയെത്തിയ രജത് പാട്ടീദാര്‍,സൗരവ് ചൗഹാന്‍ എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതോടെയാണ് 38കാരനായ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് ടീമിലെത്തിയത്. 23 പന്തില്‍ 53 റണ്‍സടിച്ച് മത്സരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച ഡികെ വെറും 35 പന്തില്‍ നിന്നും 83 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിലും വിജയപ്രതീക്ഷയുണ്ടായിരുന്നില്ലെങ്കില്‍ പോലും തോല്‍വിയുടെ ഭാരം വലിയ തോതില്‍ കുറയ്ക്കാന്‍ ഡികെയുടെ പ്രകടനം കൊണ്ടായി. 7 സിക്‌സും 5 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.
 
ടീമിനെ വിജയത്തിന് അടുത്തുവരെ എത്തിച്ച് ഡികെ മടങ്ങിയത്. സ്‌റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ഈ പ്രകടനത്തിന് ആദരം അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ദിനേഷ് കാര്‍ത്തിക് തിരിച്ചെത്തുമോ എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങള്‍ സജീവമായിരിക്കുകയാണ്. നേരത്തെ 2022ലെ ടി20 ലോകകപ്പിന് മുന്‍പും ഐപിഎല്ലില്‍ സമാനമായ പ്രകടനങ്ങള്‍ നടത്തി ഡികെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തിക്കിനായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ

India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്

അടുത്ത ലേഖനം
Show comments