Webdunia - Bharat's app for daily news and videos

Install App

ചെന്നൈയുടെ അത്താഴം മുടക്കി ഗുജറാത്ത്, വരാനിരിക്കുന്ന പോരാട്ടങ്ങൾ ആർസിബിക്കും രാജസ്ഥാനും എതിരെ രണ്ടിലും വിജയിച്ചില്ലെങ്കിൽ പുറത്ത്

അഭിറാം മനോഹർ
ശനി, 11 മെയ് 2024 (10:24 IST)
CSK, IPL 24
ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ ചെന്നൈയ്ക്ക് ഇന്നലെ ലഭിച്ചത് എട്ടിന്റെ പണി. ഗുജറാത്ത് ഓപ്പണര്‍മാര്‍ സീസണില്‍ ആദ്യമായി തിളങ്ങിയ മത്സരത്തില്‍ 232 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈയ്ക്ക് മുന്നില്‍ ലഭിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 196 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ 11 പന്തില്‍ നിന്നും 26 റണ്‍സുമായി എം എസ് ധോനി തിളങ്ങിയെങ്കിലും ചെന്നൈയെ വിജയിപ്പിക്കാനായില്ല. 
 
ഇന്നലെ ഗുജറാത്തുമായി പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. 12 മത്സരങ്ങളില്‍ നിന്നും 12 പോയന്റുകളാണ് ചെന്നൈയ്ക്കുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള 2 മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ സീസണില്‍ ഉയിര്‍ത്തെഴുന്നേറ്റ ആര്‍സിബിയുമായും ശക്തരായ രാജസ്ഥാന്‍ റോയല്‍സുമായുമാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. ടീമിലെ പ്രധാന ബൗളര്‍മാരായ മതീഷ പതിരാനയും മുസ്തഫിസുറും തങ്ങളുടെ ടീമിലേക്ക് മടങ്ങിയതാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കിയത്.  താരതമ്യേന മൂര്‍ച്ച കുറഞ്ഞ ഈ ബൗളിംഗ് നിരയുമായാണ് ചെന്നൈയ്ക്ക് അടുത്ത 2 മത്സരങ്ങളിലും കളിക്കേണ്ടി വരുക.
 
ബാറ്റിംഗില്‍ ശിവം ദുബെയും നിറം മങ്ങിയതോടെ നായകന്‍ റുതുരാജിന്റെ പ്രകടനമാകും ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ നിര്‍ണായകമാവുക. ഡാരില്‍ മികച്ച മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും റുതുരാജിനെ പോലെ ചെന്നൈയെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കാന്‍ ഈ ഇന്നിങ്ങ്‌സുകള്‍ കൊണ്ടായിട്ടില്ല. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റര്‍മാരും നിറം മങ്ങിയതോടെ അടുത്ത 2 മത്സരങ്ങളില്‍ വിജയിക്കുക എന്നത് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments