ഐപിഎല്‍: പ്ലേഓഫിന് മുന്‍പത്തെ അവസാന രണ്ട് കളികള്‍ ഒരേസമയത്ത്, കാരണം ഇതാണ്

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (15:35 IST)
ഐപിഎല്‍ സീസണിലെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ ഒരേ ദിവസം, ഒരേ സമയം. ആദ്യമായാണ് പ്ലേഓഫിനു മുന്‍പത്തെ രണ്ട് കളികള്‍ ഒരേ സമയത്ത് നടക്കുന്നത്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസം ഒരെണ്ണം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നും രണ്ടാം മത്സരം രാത്രി 7.30 നുമാണ് നടക്കാറുള്ളത്. എന്നാല്‍, ലീഗിലെ അവസാന രണ്ട് കളികള്‍ ഇത്തവണ ഒരേസമയത്ത് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ എട്ടിനാണ് ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍. ഒരു മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ രണ്ട് കളികളും നാളെ (ഒക്ടോബര്‍ 8) വൈകിട്ട് 7.30 നാണ് ആരംഭിക്കുക. 
 
പ്ലേ ഓഫിലേക്ക് നാലാമതെത്തുന്ന ടീം ഏതായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

LSG vs GT: ലഖ്‌നൗവിനെ വീഴ്ത്തി ഗുജറാത്ത്; പ്രസിദ്ധ് കൃഷ്ണ കളിയിലെ താരം

Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

അടുത്ത ലേഖനം
Show comments