മഹാനായ ഫിനിഷര്‍ അവിടെയുണ്ട്, അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു: രവീന്ദ്ര ജഡേജ

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (08:38 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന നിമിഷം വരെ ജയ പ്രതീക്ഷയുണ്ടായിരുന്നെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ. മഹേന്ദ്രസിങ് ധോണി ക്രീസില്‍ ഉണ്ടല്ലോ എന്നതായിരുന്നു തങ്ങളുടെ പ്രതീക്ഷയ്ക്ക് കാരണമെന്നും മത്സരശേഷം ജഡേജ പറഞ്ഞു. 20-ാം ഓവറിലെ അവസാന നാല് പന്തില്‍ 16 റണ്‍സ് അടിച്ചുകൂട്ടിയാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്. 
 
' മത്സരം പോകുന്ന രീതി കണ്ട് ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, ക്രിക്കറ്റിലെ മഹാനായ ഫിനിഷര്‍ അവിടെയുണ്ടല്ലോ, അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്, ഞങ്ങള്‍ക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നു,' ജഡേജ പറഞ്ഞു. 
 
അവസാന ഓവറില്‍ സംഭവിച്ചത് 
 
അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോണി ക്രീസിലുണ്ട് എന്നത് തന്നെയാണ് ചെന്നൈ ആരാധകരെ ത്രില്ലടിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞത് ജയ്‌ദേവ് ഉനദ്കട്ടും. 
 
ആദ്യ പന്തില്‍ തന്നെ പ്രത്തോറിയസിനെ ഉനദ്കട്ട് എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുക്കി. മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയ വിക്കറ്റ്. പക്ഷേ മറുവശത്ത് ധോണിയെന്ന ക്രിക്കറ്റ് ബ്രെയിന്‍ നില്‍ക്കുന്ന കാര്യം മുംബൈ ഒരുവേള മറന്നു. പ്രത്തോറിയസിന് ശേഷം ഡ്വെയ്ന്‍ ബ്രാവോയാണ് ക്രീസിലെത്തിയത്. അവസാന ഓവറിലെ രണ്ടാം പന്ത് സിംഗിള്‍ ഇട്ട് ബ്രാവോ ധോണിക്ക് സ്‌ട്രൈക് കൊടുത്തു. നാല് പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. 
 
ഉനദ്കട്ടിന്റെ അവസാന നാല് പന്തുകളില്‍ കളി ചെന്നൈയുടെ കയ്യിലായി. 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് ! അടുത്ത പന്ത് ഫോര്‍ ! ഇനി ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ വെറും ആറ് റണ്‍സ്. ക്രീസില്‍ എന്തിനും തയ്യാറായി ധോണിയും. അഞ്ചാം പന്തില്‍ അതിവേഗം രണ്ട് റണ്‍സ് ഓടിയെടുത്തു. ഒടുവില്‍ ഒരു പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഉനദ്കട്ടിന്റെ ലോ ഫുള്‍ ടോസ് ഫൈന്‍ ലെഗില്‍ ബൗണ്ടറി കടത്തി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണിലെ രണ്ടാം ജയം നേടികൊടുത്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നാണിച്ച് തല താഴ്ത്തി ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

2 വർഷം വിലക്കിയതുകൊണ്ട് എന്തുകാര്യം, ഐപിഎല്ലിൽ നിന്നും വിദേശതാരങ്ങൾ പിന്മാറിയാൽ അവരെ പൂട്ടണം, നിർദേശവുമായി ഗവാസ്കർ

ഹേസല്‍വുഡിന്റെ കുറവോ, ഞാനുള്ളപ്പോള്‍ ടെന്‍ഷന്‍ വേണ്ട, അരങ്ങേറ്റത്തില്‍ വമ്പന്‍ പ്രകടനം നടത്തി ജേക്കബ് ഡഫി

KKR vs MI : വാംഖഡെയിൽ മുംബൈക്ക് എതിരാളികൾ കൊൽക്കത്ത, ഇന്നത്തെ മത്സരത്തിൽ തീപ്പാറും

മൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ വളർന്നത് മുത്തശ്ശിക്കൊപ്പം, തീയിൽ കുരുത്ത ജീവിതം, ആരാണ് അനികേത് വർമ?

Virat Kohli : ഐപിഎല്ലിൽ ചരിത്രം കുറിച്ച് വിരാട് കോലി, 19 സീസണുകളിലും കളിക്കുന്ന ആദ്യ താരം

അടുത്ത ലേഖനം
Show comments