Webdunia - Bharat's app for daily news and videos

Install App

IPL 2024: പഴക്കം വന്നപ്പോൾ തുരുമ്പെടുത്തെന്ന് കരുതിയോ? കൊൽക്കത്തയ്ക്ക് സുനിൽ നരെയ്നും റസ്സലും ഇന്നും വജ്രായുധങ്ങൾ

അഭിറാം മനോഹർ
ഞായര്‍, 24 മാര്‍ച്ച് 2024 (12:22 IST)
Sunil Naraine, Andre Russel
2024 ഐപിഎല്‍ സീസണിന് തുടക്കമായപ്പോള്‍ പല ടീമുകളുടെയും പഴയ പടക്കുതിരകളെല്ലാം കളിക്കളത്തില്‍ നിന്നും വിടവാങ്ങി കഴിഞ്ഞു. ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോ, മുംബൈയുടെ പൊള്ളാര്‍ഡ് എന്നിവരെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റ് അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും കൊല്‍ക്കത്ത ടീമിന്റെ മുഖമായി നില്‍ക്കുന്നത് വെസ്റ്റിന്‍ഡീസ് താരങ്ങളായ ആന്ദ്രേ റസ്സലും സുനില്‍ നരെയ്‌നുമാണ്. ഇടക്കാലത്ത് നിറം മങ്ങിയിരുന്നെങ്കിലും എന്തുകൊണ്ടാണ് കൊല്‍ക്കത്ത ടീം തങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നതെന്ന് ഇരുതാരങ്ങളും തെളിയിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.
 
ഹൈദരാബാദിനെതിരെ നടന്ന ടി20 മത്സരത്തില്‍ മസില്‍ റസ്സന്‍ ആരാണെന്ന് ഇന്നലെ ആന്ദ്രേ റസ്സല്‍ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ പോലെ കൃത്യതയ്ക്ക് പേരുകേട്ട ബൗളര്‍ക്ക് പോലും റസലിന്റെ മസ്സില്‍ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 25 പന്തില്‍ 7 സിക്‌സും 3 ഫോറുമടക്കം 64 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയുടെ വിജയത്തില്‍ ഈ പ്രകടനം ഏറെ നിര്‍ണായകമായത്.
 
അതേസമയം ഓപ്പണറായി ഇറങ്ങിയ സുനില്‍ നരെയ്‌ന് ബാറ്റ് കൊണ്ട് കാര്യമായി ഒന്നും തന്നെ സാധിച്ചില്ലെങ്കിലും വെറും 4 റണ്‍സിന് കൊല്‍ക്കത്ത വിജയിച്ച മത്സരത്തില്‍ സുനില്‍ നരെയ്‌നിന്റെ ബൗളിംഗ് സ്‌പെല്‍ ഏറെ നിര്‍ണായകമായി. 4 ഓവര്‍ പൂര്‍ത്തീകരിച്ച നരെയ്ന്‍ 19 റണ്‍സ് മാത്രമാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റും സ്വന്തമാക്കി. താന്‍ എറിഞ്ഞ നാലോവറില്‍ ഒരു ഫോര്‍ പോലും നരെയ്ന്‍ വിട്ടുകൊടുത്തില്ല. ഇത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി മാറി. 4.75 ഇക്കോണമിയിലായിരുന്നു നരെയ്‌നിന്റെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Champions vs South Africa Champions: ഡി വില്ലിയേഴ്‌സ് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ തകിടുപൊടി; ദക്ഷിണാഫ്രിക്കയ്ക്കു കിരീടം

India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments