വമ്പന്മാർ വീണിടത്ത്‌ പട്ടിദാർ ഷോ" ആർസിബിക്കായി തിളങ്ങിയത് പട്ടിദാർ മാത്രം

Webdunia
ശനി, 28 മെയ് 2022 (14:53 IST)
ഐപിഎല്ലിലെ ഏകപക്ഷീയമായ രണ്ടാം ക്വാളിഫയിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മോശമല്ലാത്ത സ്‌കോർ സ്വന്തമാക്കാൻ ആർസിബിയെ സഹായിച്ചത് രജത് പട്ടിദാറിന്റെ പ്രകടനമായിരുന്നു. ടീമിലെ വമ്പൻ താരങ്ങളായ മാക്‌സ്‌വെൽ,കോലി,ഡുപ്ലെസിസ് എന്നിവർ നിറം മങ്ങിയപ്പോൾ ടീമിനെ ഒറ്റയ്ക്ക് സ്വന്തം ചുമലിൽ കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പട്ടിദാറിന് ഏറ്റെടുക്കേണ്ടി വന്നത്.
 
നേരത്തെ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂരിനെ രക്ഷിച്ചത് പാട്ടിദാറിന്റെ സെഞ്ചുറി പ്രകടനമായിരുന്നു.ലഖ്‌നൗവിനെതിരെ 112 റൺസാണ് താരംഅടിച്ചെടുത്തത്.ഇന്നലെ നടന്ന മത്സരത്തിൽ 58 റൻസുകൾ കൂടി സ്വന്തമാക്കിയതോടെ ഐപിഎൽ പ്ളേ ഓഫ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി പട്ടിദാർ മാറി.
 
രണ്ട് മത്സരങ്ങളിലും 170 റണ്‍സാണ് പടിദാര്‍ നേടിയത്. 157 റണ്‍സ് നേടിയപ്പോള്‍ തന്നെ താരം രണ്ടാം സ്ഥാനത്തേക്ക് കയറി. 2012ല്‍ 156 റണ്‍സ് നേടിയിരുന്ന മുരളി വിജയിയെയാണ് താരം മറികടന്നത്. പ്ളേ ഓഫ് മത്സരങ്ങളിൽ ഒരു സീസണിൽ 190 റൺസ് നേടിയ ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 2016ൽ ഹൈദരാബാദിന് വേണ്ടിയായിരുന്നു താരത്തിന്റെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അവനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തുക അസാധ്യം, ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

ഐപിഎല്ലാണ് കരിയർ തകർത്തത്, വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ

സഞ്ജുവോ റുതുവോ അല്ല ചെന്നൈയുടെ പ്രശ്നം, അതൊരു യുവതാരമാണ്, തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ

ഇതാണോ കളി?, ഈഡനിൽ കലിപ്പിച്ച് കിംഗ് ഖാൻ, കൊൽക്കത്ത തകർന്നടിയുമ്പോൾ ഗാലറിയിൽ ചൂടേറിയ ചർച്ച

അടുത്ത ലേഖനം
Show comments