Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്‍ദ്ദകന്‍ ഇപ്പോഴും സഞ്ജു തന്നെ

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (17:44 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് മറികടക്കാനാകാതെ കോലി. ഇന്നലെ സണ്‍റൈസേഴ്‌സുമായി നടന്ന മത്സരത്തില്‍ 81 റണ്‍സായിരുന്നു സഞ്ജുവിനെ മറികടക്കാന്‍ കോലിയ്ക്ക് വേണ്ടിയിരുന്നത്. അര്‍ധസെഞ്ചുറി നേടാന്‍ സാധിച്ചെങ്കിലും 51 റണ്‍സിന് പുറത്തായ കോലിയ്ക്ക് സഞ്ജുവിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
 
മത്സരത്തിന് മുന്‍പ് 22 മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിനെതിരെ 711 റണ്‍സാണ് കോലി നേടിയിരുന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഇത് 23 മത്സരങ്ങളില്‍ നിന്നും 762 ആയി ഉയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 791 റണ്‍സാണ് സഞ്ജു ഹൈദരാബാദിനെതിരെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 102 റണ്‍സാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് മത്സരമുള്ളതിനാല്‍ റണ്‍സ് ഇനിയും ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന് പുറമെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും സഞ്ജു ഹൈദരാബാദിനെതിരെ കളിച്ചിട്ടുണ്ട്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments