Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്‍ദ്ദകന്‍ ഇപ്പോഴും സഞ്ജു തന്നെ

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (17:44 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് മറികടക്കാനാകാതെ കോലി. ഇന്നലെ സണ്‍റൈസേഴ്‌സുമായി നടന്ന മത്സരത്തില്‍ 81 റണ്‍സായിരുന്നു സഞ്ജുവിനെ മറികടക്കാന്‍ കോലിയ്ക്ക് വേണ്ടിയിരുന്നത്. അര്‍ധസെഞ്ചുറി നേടാന്‍ സാധിച്ചെങ്കിലും 51 റണ്‍സിന് പുറത്തായ കോലിയ്ക്ക് സഞ്ജുവിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
 
മത്സരത്തിന് മുന്‍പ് 22 മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിനെതിരെ 711 റണ്‍സാണ് കോലി നേടിയിരുന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഇത് 23 മത്സരങ്ങളില്‍ നിന്നും 762 ആയി ഉയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 791 റണ്‍സാണ് സഞ്ജു ഹൈദരാബാദിനെതിരെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 102 റണ്‍സാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് മത്സരമുള്ളതിനാല്‍ റണ്‍സ് ഇനിയും ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന് പുറമെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും സഞ്ജു ഹൈദരാബാദിനെതിരെ കളിച്ചിട്ടുണ്ട്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

അടുത്ത ലേഖനം
Show comments