Webdunia - Bharat's app for daily news and videos

Install App

കളി ജയിച്ച ശ്രേയസ് അയ്യര്‍ക്ക് 24 ലക്ഷം പിഴ, തോറ്റ ഹാര്‍ദിക്കിനു 30 ലക്ഷം; പഞ്ചാബ് - മുംബൈ മത്സരത്തില്‍ സംഭവിച്ചത്

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ ചുമത്തിയത്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (11:11 IST)
Shreyas Iyer and Hardik Pandya

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഏറ്റുമുട്ടിയ മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്‌സ് നായകന്‍മാര്‍ക്കു പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് ഇരു നായകന്‍മാര്‍ക്കും പിഴ ലഭിക്കാന്‍ കാരണം. 
 
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ ചുമത്തിയത്. 24 ലക്ഷം രൂപയാണ് ശ്രേയസ് പിഴയടയ്‌ക്കേണ്ടത്. മറ്റു പഞ്ചാബ് താരങ്ങള്‍ ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയൊടുക്കണം. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ പഞ്ചാബ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടേണ്ടി വരുന്നത്. 
 
മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കുറഞ്ഞ ഓവര്‍ നിരക്ക് വിനയായി. 30 ലക്ഷമാണ് പാണ്ഡ്യ പിഴയൊടുക്കേണ്ടത്. മുംബൈ ടീമിലെ മറ്റു താരങ്ങള്‍ 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ (ഏതാണ് കുറവ്) പിഴ അടയ്‌ക്കേണ്ടി വരും. മുംബൈ മൂന്നാം തവണയാണ് ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്നത്.
 
അതേസമയം ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്സ് ഇത്തവണ ഫൈനല്‍ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്സ് ഒരോവറും അഞ്ച് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം പുറത്താകാതെ 87 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments