Webdunia - Bharat's app for daily news and videos

Install App

അവസരം നിഷേധിച്ചതോ?, പൊതിഞ്ഞു സംരക്ഷിച്ചതോ?, വിഘ്നേശിന് എന്തുകൊണ്ട് രണ്ടാം ഓവർ കൊടുത്തില്ല, സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

അഭിറാം മനോഹർ
ചൊവ്വ, 8 ഏപ്രില്‍ 2025 (13:16 IST)
ഐപിഎല്ലില്‍ തന്റെ ആദ്യമത്സരത്തില്‍ തന്നെ ഇന്ത്യയെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മലയാളി താരമായ വിഘ്‌നേശ് പുത്തൂര്‍. പന്തെറിഞ്ഞ മത്സരങ്ങളിലെല്ലാം വിക്കറ്റുകള്‍ സ്വന്തമാക്കിയ താരത്തെ കേരളത്തിലെ ഒരു ക്ലബ് ക്രിക്കറ്റ് മാച്ചില്‍ വെച്ചാണ് മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയത്. ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരോവര്‍ മാത്രം പന്തെറിഞ്ഞ വിഘ്‌നേശ് പുത്തൂര്‍ മത്സരത്തില്‍ ദേവ്ദത്ത് പഠിക്കലിനെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് പന്തെറിയാനുള്ള അവസരം താരത്തിന് ലഭിച്ചില്ല.
 
മത്സരത്തില്‍ നിര്‍ണായകമായിരുന്ന കോലി- ദേവ്ദത്ത് കൂട്ടുക്കെട്ട് പൊളിച്ചത് വിഘ്‌നേശായിരുന്നു. എന്നാല്‍ താരത്തിന് പിന്നീട് ഒരു ഓവര്‍ കൂടി നല്‍കാന്‍ പോലും മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തയ്യാറായില്ല. വിഘ്‌നേശ് നല്ല രീതിയില്‍ പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്ത സാഹചര്യത്തില്‍ താരത്തിന് ഹാര്‍ദ്ദിക് കൂടുതല്‍ ഓവറുകള്‍ നല്‍കണമെന്നാണ് ഒരു കൂട്ടം ആരാധകര്‍ മത്സരശേഷം സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായപ്പെട്ടത്. എന്തിനാണ് ഒരു യുവതാരം വളരുന്നത് തടയാന്‍ ഹാര്‍ദ്ദിക് കൂട്ടു നില്‍ക്കുന്നതെന്നും സൂര്യയാണ് നായകനെങ്കില്‍ വിഘ്‌നേശിന് കൂടുതല്‍ ഓവറുകള്‍ നല്‍കുമായിരുന്നുവെന്നും ചില ആരാധകര്‍ പറയുന്നു.
 
 അതേസമയം മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് 57 റണ്‍സും പാണ്ഡ്യ 45, സാന്റനര്‍ 40 റണ്‍സും വഴങ്ങിയിരുന്നെന്നും വെറും നാല് മത്സരങ്ങളുടെ പരിചയം മാത്രമുള്ള വിഘ്‌നേശിനെ കടന്നാക്രമിച്ചിരുന്നെങ്കില്‍ അത് യുവതാരത്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുമായിരുന്നുവെന്നും ഹാര്‍ദ്ദിക് യുവതാരത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഹാര്‍ദ്ദിക്കിന്റെ നടപടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

ടി20 സ്പെഷ്യലിസ്റ്റെന്ന വിളി ഇഷ്ടമില്ല, ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കാനാണ് ആഗ്രഹം: റിങ്കു സിംഗ്

Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്

Sanju Samson: രാജസ്ഥാനിൽ തുടർന്നാൽ സഞ്ജുവിന് മുട്ടൻ പണി, നായകസ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments