IPL 2020 Final: കപ്പ് മുംബൈ ഇന്ത്യന്‍സിന്, വിജയ ശില്‍പ്പി രോഹിത് ശര്‍മ്മ

ജോര്‍ജി സാം
ചൊവ്വ, 10 നവം‌ബര്‍ 2020 (23:01 IST)
ഐ പി എല്‍ കിരീടം വീണ്ടും മുംബൈ ഇന്ത്യന്‍സിന്. ഡല്‍ഹി ക്യാപിറ്റല്‍‌സ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഇതിന് അവര്‍ക്ക് നഷ്ടപ്പെടുത്തേണ്ടിവന്നത് അഞ്ച് വിക്കറ്റുകള്‍. 
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 56 റണ്‍സെടുത്ത റിഷഭ് പന്തും 65 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും മാത്രമാണ് മികച്ച പ്രകടനം കാഴ്‌ച വച്ചത്. മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു.
 
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്‌മാന്‍‌മാര്‍ പക്വമായ ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. രോഹിത് ശര്‍മ (68), ഇഷാന്‍ കിഷന്‍ (പുറത്താകാതെ 33)‌ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുംബൈയ്ക്ക് അനായാസമായ വിജയം സമ്മാനിച്ചു.

ക്വിന്‍റണ്‍ ഡി കോക്ക് (20), സൂര്യകുമാര്‍ യാദവ് (19), പൊള്ളാര്‍ഡ് (9), ഹാര്‍ദ്ദിക് പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍‌മാര്‍. വിജയറണ്‍ കുറിക്കാനുള്ള ഭാഗ്യം ലഭിച്ചത് ക്രുനാല്‍ പാണ്ഡ്യയ്ക്കാണ്. ഡൽഹിക്കായി ആൻറിച്ച് നോർട്യ രണ്ടും റബാദ, സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
 
ആദ്യമായി ഐ പി എല്‍ കിരീടം നേടാനുള്ള അവസരമാണ് ഡല്‍ഹി കളഞ്ഞുകുളിച്ചത്. മുംബൈക്ക് ഇത് അഞ്ചാം കിരീടമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

ഐസിസി ടൂർണമെന്റുകൾക്ക് ഇന്ത്യയ്ക്കെന്നും പ്രത്യേക പരിഗണന, വിമർശനവുമായി ജെയിംസ് നീഷാം

എംസിജി പോലുള്ള വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കേണ്ടത് രഹാനെയേയും പുജാരയേയും പോലെ, ഉപദേശവുമായി ഉത്തപ്പ

Sarfaraz Khan : സർഫറാസ് കതകിൽ മുട്ടുകയല്ല, കതക് ചവിട്ടി പൊളിക്കുകയാണ്, ചെന്നൈ പ്ലേയിൽ ഇലവനിൽ തന്നെ കളിപ്പിക്കണമെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments