ധോണിയെ വീഴ്‌ത്തി കോഹ്‌ലി, ചെന്നൈക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം

അതുല്‍ ജീവന്‍
ശനി, 10 ഒക്‌ടോബര്‍ 2020 (23:30 IST)
ശനിയാ‌ഴ്ച നടന്ന ഐ പി എല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം. 37 റണ്‍സിനാണ് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയത്.
 
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍, നായകന്‍ കോഹ്‌ലിയുടെ 90 റണ്‍സിന്‍റെ പിന്‍‌ബലത്തില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
 
ചെന്നൈ ബാറ്റിംഗ് നിരയില്‍ അമ്പാട്ടി റായുഡു(42), നാരായണ്‍ ജഗദീശന്‍(33) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. നായകന്‍ ധോണി 10 റണ്‍സെടുത്ത് പുറത്തായി. ഐ പി എല്ലിലെ തന്‍റെ മുന്നൂറാം സിക്‍സര്‍ പറത്താനായി എന്നതുമാത്രമാണ് ധോണിയുടെ ബാറ്റിംഗിന്‍റെ നേട്ടം.
 
ബാംഗ്ലൂരിന് വേണ്ടി മോറിസ് മൂന്ന് വിക്കറ്റുകളും വാഷിംഗ്‌ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments