Webdunia - Bharat's app for daily news and videos

Install App

'അയാള്‍ ടോയ്‌ലറ്റിലൊന്നും അല്ലായിരുന്നല്ലോ,'; അതിരൂക്ഷ വിമര്‍ശനവുമായി സെവാഗ്

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (14:39 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് തോറ്റതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വിരേന്ദര്‍ സെവാഗ്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മണ്ടന്‍ തീരുമാനം കൊണ്ടാണ് ഹൈദരബാദ് തോറ്റതെന്നാണ് സെവാഗ് പറയുന്നത്. 
 
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനുവേണ്ടി എന്തുകൊണ്ട് ജോണി ബെയര്‍സ്‌റ്റോ ഇറങ്ങിയില്ലെന്ന് സെവാഗ് ചോദിച്ചു. നായകന്‍ ഡേവിഡ് വാര്‍ണറും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണും ആണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. വെറും 18 ഓവറില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ബെയര്‍സ്‌റ്റോയെ പോലൊരു താരം ഉള്ളപ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തെ ബാറ്റിങ്ങിന് ഇറക്കിയില്ലെന്ന് സെവാഗ് ചോദിച്ചു. 
 
'18 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ബെയര്‍‌സ്റ്റോ എന്തുകൊണ്ട് സൂപ്പര്‍ ഓവറില്‍ ആദ്യ ചോയ്‌സ് ആയില്ലെന്ന് മനസിലാകുന്നില്ല. ബാറ്റിങ്ങിന് ബെയര്‍സ്‌റ്റോയെ ഇറക്കാതിരിക്കണമെങ്കില്‍ അദ്ദേഹം ടോയ്‌ലറ്റില്‍ ആയിരിക്കണം. അല്ലാത്തപക്ഷം ഇതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അസാധാരണമായ തീരുമാനം കൊണ്ട് ഹൈദരബാദ് സ്വയം നാണംകെട്ടു,' സെവാഗ് പറഞ്ഞു. 
 
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഏഴ് റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത് മറികടന്നു. 
 
അതേസമയം, ഐപിഎല്ലില്‍ അതിവേഗം 1,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായിരിക്കുകയാണ് ബെയര്‍‌സ്റ്റോ. വെറും 26 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. വെറും 21 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ച ഷോണ്‍ മാര്‍ഷാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ലിന്‍ സിമ്മണ്‍സ് 23 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് നേടിയിട്ടുണ്ട്. 25 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് നേടിയ മാത്യു ഹെയ്ഡനാണ് മൂന്നാം സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments