Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് ജാദവ് നേരത്തെ ബാറ്റിങ്ങിനിറങ്ങി?; കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (16:18 IST)
ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയം നേരിട്ടതിൽ ഏറ്റവുമധികം പഴി കേട്ട താരമാണ് ചെന്നൈയുടെ മധ്യനിര താരമായ കേദാർ ജാദവ്. മത്സരത്തിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ കേദാർ ജാദവ് 12 പന്തിൽ വെറും 7 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ അനായാസമായി നേടാവുന്ന ജയത്തിൽ നിന്നും ചെന്നൈയെ തോൽവിയിലേക്ക് നയിച്ചത് ജാദവിന്റെ പ്രകടനമായിരുന്നു.
 
രവീന്ദ്ര ജഡേജയെയും ഡ്വയിൻ ബ്രാവോയേയും പോലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാർ ഉള്ളപ്പോൾ എന്തുകൊണ്ടാണ് ജാദവിന് സ്ഥാനകയറ്റം നൽകിയതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ടീമിന്റെ കോച്ചായ സ്റ്റീഫൻ  ഫ്ലെമിങ്. സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള താരമെന്ന നിലയിലാണ് കേദാർ ജാദവിനെ മബാറ്റിങ്ങിനിറക്കിയതെന്നാണ് ഫ്ലെമിങ് പറയുന്നത്. സ്പിന്നർമാർക്ക് മുകളിൽ കേദാർ ജാദവ് ആധിപത്യം പുലർത്തുമെന്നാണ് കരുതിയത്. എന്നാൽ അതൊന്നും ഫലവത്തായില്ല സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍

അടുത്ത ലേഖനം
Show comments