Webdunia - Bharat's app for daily news and videos

Install App

ട്വിറ്ററിലെ മോദിയുടെ 'ഫോളോവേഴ്‌സ്' വ്യാജന്മാർ; 60 ശതമാനം പേരും വ്യാജമെന്ന് റിപ്പോർട്ട്

മോദിയുടെ നാലു കോടിയിലധികം വരുന്ന ഫോളോവേഴ്‌സിൽ രണ്ടു കോടിയിലധികം പേരും വ്യാജമാണെന്നാണ് പഠനം തെളിയിക്കുന്നത്.

റെയ്‌നാ തോമസ്
തിങ്കള്‍, 20 ജനുവരി 2020 (14:31 IST)
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരിൽ ഒന്നാംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, മോദിയുടെ ഫോളോവേഴ്‌സിൽ 60 ശതമാനം പേരും വ്യാജന്മാരാണെന്നാണ് കണ്ടെത്തൽ. മോദിയുടെ നാലു കോടിയിലധികം വരുന്ന ഫോളോവേഴ്‌സിൽ രണ്ടു കോടിയിലധികം പേരും വ്യാജമാണെന്നാണ് പഠനം തെളിയിക്കുന്നത്.

ട്വിപ്ലോമസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ തന്ത്രം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി.
 
16,191,426 പേർ മാത്രമാണ് മോദിയെ പിന്തുടരുന്ന യഥാർത്ഥ വ്യക്തികൾ. അവസാനം ട്വീറ്റ് ചെയ്ത തിയ്യതി, ട്വീറ്റുകളുടെ എണ്ണം, ഫോളോവേഴ്‌സിന്റെ സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള അനുപാതം എന്നിവ പരിശോധിച്ച് ട്വിറ്റർ ഓഡിറ്റ് അൽഗോരിത്തിന്റെ സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
 
മോദിയുടേത് മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, സൽമാൻ രാജാവ് എന്നിവരുടെ ട്വിറ്റർ ഫോളോവേഴ്‌സിലും കൂടുതലും വ്യാജന്മാരാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം

അടുത്ത ലേഖനം
Show comments