മുഖം പരസ്യമാക്കി ഫ്രാൻസസ് ഹോഗൻ, പിന്നാലെ ഇരുട്ടിലായി ഫെയ്‌സ്‌ബുക്ക്

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (19:10 IST)
ഏഴ് മണിക്കൂറോളം ഫെയ്‌സ്‌ബുക്കും സഹസ്ഥാപനങ്ങളായ ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും പണിമുടക്കിയതോടെ വലിയ നഷ്ടമാണ് ഇത് സക്കർബർഗിനുണ്ടാക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും എന്തായിരുന്നു പ്രശ്‌നമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഫെയ്‌സ്‌ബുക്കിനെതിരെ മുൻ ജീവനക്കാരി രംഗത്ത് വന്നതോടെയാണ് ഫെയ്‌സ്‌ബുക്ക് നിശ്ചലമായതെന്നതാണ് കൗതുകകരമായ വാർത്ത.
 
യുഎസിലെ ഫെഡറൽ വിസിൽബ്ലോവർ പ്രൊട്ടക്‌ഷന് അപേക്ഷിച്ചതിന് പിന്നാലെ 37 വയസ്സുകാരിയായ ഫ്രാൻസസ് ഹോഗൻ എന്ന മുൻ ജീവനക്കാരിയാണ് ഫെയ്‌സ്‌ബുക്കിനെതിരെ യുഎസ് സെനറ്റിന് മുൻപിലെത്തിയത്. ഫെയ്സ്‌ബുക്കിന്റെ തെറ്റായ ആഭ്യന്തര പ്രവർത്തന രീതികളെക്കുറിച്ചുള്ള വിവരങ്ങളും ഹോഗൻ പുറത്തുവിട്ടു.
 
ഒരുപാട് സാമൂഹ്യമാധ്യമങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സുരക്ഷയേക്കാൾ ലാഭത്തിന് പിറകെ പായുകയാണ് ഫെയ്‌സ്‌ബുക്ക് ചെയ്യുന്നത്.സിബിഎസ് ന്യൂസിലെ 60 മിനിറ്റ്സ് എന്ന അഭിമുഖത്തിൽ ഹോഗൻ പറഞ്ഞു.ഇൻസ്റ്റഗ്രാമിന്റെ ഉപയോഗം കൗമാരക്കാരെ ദോശകരമായി ബാധിക്കുമെന്ന ഇൻസ്റ്റ്ഗ്രാമിന്റെ തന്നെ പഠനം പുറത്തുവന്നതോടെയാണ് യുഎസ് സെനറ്റ് വിഷയം ചർച്ചയ്ക്കെടുത്തത്.
 
അതേസമയം ഫ്രാൻസസ് ഹോഗൻ എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫെയ്‌സ്‌ബുക്ക് ആറ് മണിക്കൂറോളം സേവനങ്ങൾ തടസ്സപ്പെട്ട നിലയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments