കൊറോണ; ഫെയ്‌സ് മാസ്‌ക് പരസ്യങ്ങൾ നിരോധിച്ച് ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും

അഭിറാം മനോഹർ
ഞായര്‍, 8 മാര്‍ച്ച് 2020 (11:42 IST)
സോഷ്യൽ മീഡിയ സേവനദാതാക്കളായ ഇൻസ്റ്റഗ്രാമും ഫെയ്‌സ്‌ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമിൽ മെഡിക്കൽ മാസ്‌ക്കുകൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. കൊറോണ വൈറസ് ബാധ മൂലമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നതിന് തടയിടാനാണ് പുതിയ നീക്കം. ഫെയ്‌സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ആണ് ഈ തിരുമാനം അറിയിച്ചത്. 
 
'മെഡിക്കൽ മാസ്‌ക്കുകൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പരസ്യങ്ങളും കൊമേഴ്ഷ്യൽ ലിസ്റ്റിംഗുകളും സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഞങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാക്കും'  റോബ് ലീതേണ്‍ ട്വീറ്റ് ചെയ്‌തു.
 
ഇൻസ്റ്റഗ്രാം മേധാവിയും ഈ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയാണ് തങ്ങളുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഫെയ്‌സ്ബുക്കിലെ കൊറോണവൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശങ്ങൾ കാണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിനെ കൂടാതെ കൊറോണ സംബന്ധിച്ച തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും നടപടി സ്വീകരിച്ച് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments