3,499 രൂപ‌ക്ക് സ്മാർട്ട് ഫോൺ, ചരിത്രം കുറിയ്ക്കാൻ ജിയോ

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (19:55 IST)
കുറഞ്ഞ വിലയിൽ സ്മാർട്ട്‌ഫോണുകൾ ഇറക്കാൻ ജിയോ പദ്ധതിയിടുന്നുവെന്ന വാർത്തകൾ ബിസിനസ് ലോകത്തെ ഏറെ കാലമായി ഉയർന്നുകേൾക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിനെ പറ്റിയുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും ഇതുവരെയും അത്തരമൊരു സംരഭത്തെ പറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല.
 
ഇപ്പോളിതാ സെപ്‌റ്റംബറിൽ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ചുവടുവെയ്ക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.'ജിയോഫോണ്‍ നെക്‌സ്റ്റ്" എന്ന പേരിലിറങ്ങുന്ന ജിയോ ഫോണുകൾ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത്. 30 കോടി 2ജി ഉപയോക്താക്കളെ 4ജിയിലേക്കെത്തിക്കുക എന്നതാണ് ഫോണിന്റെ ലക്ഷ്യം. ഗൂഗിൾ-റിലയൻസ് കൂട്ടുകെട്ടിലെ ആദ്യ ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോൺ പ്രവർത്തിക്കുക. അധികം ഹാർഡ്‌വെയർ കരുത്തില്ലാത്തതിനാൽ പല ഗെയിമുകളും ചില ആപ്പുകളും പ്രവർത്തിക്കാനായേക്കില്ല. എങ്കിലും പ്രധാന ആപ്പുകളെ ഫോൺ സപ്പോർട്ട് ചെയ്യും.13 എംപി റെസലൂഷനുള്ള ക്യാമറയും സെല്‍ഫിക്കും വിഡിയോ കോളിനുമായി 8 എംപി ക്യാമറയുമായിരിക്കും ഫോണിലുണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

അടുത്ത ലേഖനം
Show comments