ഐടി ജീവനക്കാരുടെ സാധാരണ ജോലി സമയം 9 മണിക്കൂറിൽ നിന്ന് പത്താക്കി ഉയർത്താനൊരുങ്ങി കർണാടക, ഓവർടൈം 12 മണിക്കൂർ

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (13:58 IST)
IT Job
കര്‍ണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. സാധാരണ ജോലി സമയം 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സാധാരണ ജോലിസമയം 9 മണിക്കൂറും ഓവര്‍ടൈം 10 മണിക്കൂറുമാണ്.
 
1961ലെ കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.ബുധനാഴ്ച തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെ പ്രതിനിധികളുടെയും യോഗത്തില്‍ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ കഴിഞ്ഞവര്‍ഷം തൊഴില്‍ വകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിയമഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത്. 
 
 പുതിയ ഭേദഗതി വരുന്നതോടെ 3 ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2 ഷിഫ്റ്റിലേക്ക് മാറാനാകും. ഇതോടെ കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും വന്‍കിട കമ്പനികള്‍ക്ക് സാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, ഇന്ത്യയിലും പ്രായപരിധി വരും, കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം

ഭിന്നശേഷിക്കാര്‍ക്ക് സംവരണം: നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം

സിസേറിയനിടെ കുഞ്ഞ് മരിച്ചു; കുറ്റാരോപിതയായ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ അയച്ചു

അടുത്ത ലേഖനം
Show comments