വിൻഡോസ് 7 ഇനി സുരക്ഷിതമല്ല, ഉടൻ 10ലേക്ക് മാറണം എന്ന് മൈക്രോ സോഫ്റ്റ് !

Webdunia
തിങ്കള്‍, 13 ജനുവരി 2020 (18:17 IST)
വിൻഡോസ് എക്സ്പിക്ക് ശേഷം ലോകം കീഴടക്കിയ മൈക്രോ സോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസിറ്റമാണ് വിൻഡോസ് 7. ഇപ്പോഴും വിൻഡോസിന്റെ മൊത്തം ഉപയോക്താക്കളിൽ 42.8 ശതമാനം ആളുകളും വിൻഡോസ് 7 തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ജനപ്രിയ ഒ എസിന് മരണമണി മുഴങ്ങി കഴിഞ്ഞു.
 
വിൻഡോസ് 7ന് നൽകുന്ന എല്ലാ സപ്പോർട്ടും ജനുവരി 14ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. നവംബർ 14ന് ശേഷം വിൻഡോസ് 7നിൽ ഫ്രീ സെക്യൂരിറ്റി അപ്ഡേറ്റുകളോ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ, മൈക്രോസോഫ്‌റ്റിൽനിന്നുമുള്ള മറ്റു ടെക്നിക്കൽ അപ്‌ഡേറ്റുകളോ ലഭിക്കില്ല. 14ന് മുന്നോടിയായി പുതിയ വേർഷനായ വിൻഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് മൈക്രോസോഫ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
 
സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാതെ വരുന്നതോടെ വൈറസുകളും മാൽവെയറുകളും കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഒഎസിന് സാധിക്കില്ല. വിൻഡോസ് 7നുള്ള അടങ്ങാത്ത ജനസമ്മതി. പുതിയ വേർഷനായ വിൻഡോസ് 10 ന്റെ വളർച്ചക്ക് തടസമാണ് എന്ന് വ്യക്തമായതോടെയാണ് മൈക്രോസോഫ്റ്റിന്റെ നടപടി. ആവശ്യമുള്ളവർക്ക് വിൻഡോസ് 7നായുള്ള സുരക്ഷാ അപ്ഡേറ്റുകൾ പണം നൽകി വാങ്ങാം. എന്നാൽ ഇതും വൈകാതെ തന്നെ മൈക്രോസോഫ് അവസാനിപ്പിക്കും.          

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments