അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു; ഈവര്‍ഷം മരിച്ചത് 13 കുഞ്ഞുങ്ങള്‍ !

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു !

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (07:57 IST)
അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിച്ചടക്കി ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്. ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു. അതേസമയം കഴിഞ്ഞവര്‍ഷം എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തതിര്‍ന്നത്.
 
2015ന് ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണെന്നാണ് വിവരം. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാറു മൂലമാണ്. 
 
അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണം കൂടുതലും ജനനവൈകല്യം മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവുകളും പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. എന്നിട്ടും ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നില്ല എന്നു വേണം പറയാന്‍. ഇതുസംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ ആവശ്യമാണെന്ന് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ് പറഞ്ഞു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments