അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല; മെഡിക്കല്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് കുമ്മനം

മെഡിക്കല്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് കുമ്മനം

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:48 IST)
മെഡിക്കല്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  കോഴ വിവാദം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുന്‍പാകെ പറഞ്ഞു. 
 
അതേസമയം മെഡിക്കല്‍ കോഴ വിവാദത്തില്‍ മൊഴി നല്‍കാന്‍ ആഗസ്റ്റ് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കുമ്മനം അസൌകര്യം പ്രകടിപ്പിക്കുകയും സമയം നീട്ടി നല്‍കുകയുമായിരുന്നു.
 
കോഴ വിവാദത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്നും തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരാമായി അന്വേഷിക്കുകമാത്രമാണ് ചെയ്തതെന്ന് കുമ്മനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷന റിപ്പോര്‍ട്ട് താന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഓഫീസിലെ സെക്രട്ടറി കണ്ടിരുന്നെന്നും കുമ്മനം വ്യക്തമാക്കി.
 
ഇത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റെ രീതിയില്‍ പോയ്ക്കോട്ടെയെന്നും കുമ്മനം പറഞ്ഞു. വിജിലന്‍സിന് മൊഴി കൊടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments