Webdunia - Bharat's app for daily news and videos

Install App

ഒരു സംവിധായകന്റെ പേര് കാണിക്കുമ്പോൾ കൈയ്യടി കിട്ടിയിരുന്നത് ശശിക്കുമാത്രമായിരുന്നു: ഐ വി ശശിയുടെ ഓർമയിൽ ബാലചന്ദ്ര മേനോൻ

ഐ വി ശശിയുടെ ഓർമയിൽ ബാലചന്ദ്ര മേനോൻ

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:43 IST)
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി നിര്യാതനയായ വാർത്ത ഏറെ വിഷമത്തോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. സോഷ്യൽ മീഡിയ വഴി താരങ്ങളെല്ലാം സൂപ്പർ സംവിധായകന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഐ വി ശശിയുടെ ഓർമയിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ അദ്ദേഹവുമായുണ്ടായിരുന്ന അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
 
ബാലചന്ദ്ര മേനോന്റെ വാക്കുകൾ:
 
അന്ന് ഞാൻ താമസിച്ചിരുന്ന കോടമ്പാക്കത്തെ ഗംഗാനഗറിനരികിലായിട്ട് ട്രസ്റ്റുപുരത്തായിരുന്നു അവിവാഹിതനായ ശശിയുടെ താമസം . ഒപ്പം ഉത്സവത്തിന്റെ നിർമ്മാതാവ് രാമചന്ദ്രൻ, തിരക്കഥാകൃത്ത് ഷെരീഫ്, എന്നിവരും. സുകുമാരൻ , വിൻസന്റ്‌ , കുതിരവട്ടം പപ്പു എന്നിവരെ പലവട്ടം ആ വീട്ടിൽ ഞാൻ സന്ധിച്ചിട്ടുണ്ട് .
 
സംവിധായകനായ എന്റെ മിക്ക ചിത്രങ്ങളുടെയും ലാബ് വർക്കുകൾ അക്കാലത്തു ചെന്നൈയിലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളുടെയും ഒരു പ്രീ വ്യൂ അവിടെയുണ്ടാകും . അത് കാണാൻ സ്ഥിരം ഒരു പ്രേക്ഷക വൃന്ദവും അവിടെയുണ്ടായിരുന്നു . അതിൽ പ്രമുഖനായിരുന്നു ശശിയും. ഒരു നല്ല ആസ്വാദകന്റെ മനസ്സ് ഞാൻ അടുത്തറിയുന്നതു അപ്പോഴാണ് .
 
തുടക്കം മുതൽ ഇന്നീ നിമിഷം വരെ ഒരു പ്രൊഡക്ഷൻ ഫോൺ വന്നാൽ അഭിനയിക്കാൻ തയ്യാറുള്ള ആളല്ല ഞാൻ. ഒന്നുകിൽ സംവിധായകൻ അല്ലെങ്കിൽ കഥാകൃത്ത് ചിത്രത്തിലെ എന്റെ പങ്കിനെപ്പറ്റി ബോധ്യപ്പെട്ടുത്താതെ ഞാൻ ഒരു തീരുമാനമെടുക്കാറില്ല . അങ്ങിനെയിരിക്കെ ശശി എന്നെ ഫോണിൽ വിളിക്കുന്നു .അദ്ദേഹത്തിൻറെ ഒരു ചിത്രത്തിൽ നായക പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണം .ഒരു പുതു മുഖമാണ് രചന . അതുകൊണ്ടുതന്നെ അയാൾക്ക് കഥ പറയാനുള്ള ആർജ്ജവമില്ല . ശശിക്ക് ചെന്നൈ വിട്ടു വരാനും പറ്റുന്നില്ല . പക്ഷെ ഞാൻ ചിത്രത്തിൽ അഭിനയിക്കണം . അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാൻ ശശിയുടെ ഫോണുകൾ പലപ്പോഴും ഒഴിവാക്കി .അങ്ങനിരിക്കെ ശശി ഒരു വൈകുന്നേരം തിരുവന്തപുരത്തെ എന്റെ വീട്ടിൽ കേറി വരുന്നു . കൂടെ നിർമ്മാടാവായ വി ബി കെ മേനോനും വിതരണക്കാരനായ ലിബർട്ടി ബഷീറുമുണ്ട് . ഞൊടിയിടയിൽ ശശി എന്റെ അമ്മയിലൂടെ എന്നെ സ്വാധീനിച്ചു എന്റെ സമ്മതം വാങ്ങി . അങ്ങിനെ ആദ്യമായി ഒരു ഐ വി ശശി ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരു അവസരം എനിക്കും കിട്ടി . വർത്തമാനകാലം..
 
ശശിക്കെല്ലാം സിനിമയായിരുന്നു .150 ചിത്രങ്ങൾ സംവിധാനം ചെയ്തു എന്ന് പറയുമ്പോൾ തന്നെ ജീവിതത്തിന്റെ ഒരു നല്ല ഘട്ടം സിനിമക്കായി ചെലവഴിച്ചു എന്നൂഹിക്കാമല്ലോ. കിട്ടാവുന്ന അംഗീകാരങ്ങളും ശശിക്ക് വന്നുചേർന്നു . എന്നാൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒരു വലിയ ബഹുമതി ശശി സ്വന്തമാക്കി .താരങ്ങളെ തിരശ്ശീലയിൽ കാണുമ്പൊൾ പ്രേക്ഷകർ കയ്യടിക്കുന്നത് സാധാരണം . എന്നാൽ ഒരു സംവിധായകന്റെ പേര് തിരശ്ശീലയിൽ തെളിയുമ്പോൾ പ്രേക്ഷകർ ആദ്യമായി കയ്യടിച്ചതു ഐ വി ശശിക്കു വേണ്ടിയാണ്.. അക്കാര്യത്തിൽ താങ്കളുടെ പിന്തുടർച്ചക്കാരായ ഞങ്ങൾക്ക് അഭിമാനമുണ്ട് .....അളവറ്റ സന്തോഷവുമുണ്ട് ....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം

Kerala Rain: താൽക്കാലിക അവധി മാത്രം, 26 മുതൽ മഴ കനക്കും

നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ ആയുസ് നീട്ടാന്‍ ഈ പത്തുകാര്യങ്ങള്‍ ചെയ്യാം

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments