Webdunia - Bharat's app for daily news and videos

Install App

കാടിറങ്ങിയ കരടി ജനവാസ കേന്ദ്രത്തില്‍; നാട്ടുകാരെ വട്ടം കറക്കിയത് 7 മണിക്കൂര്‍

നാട്ടുകാരെ വട്ടം കറക്കി 7 മണിക്കൂറിലേറെ കരടി വീട്ടു വളപ്പില്‍

Webdunia
ശനി, 11 നവം‌ബര്‍ 2017 (09:27 IST)
നൂല്‍പുഴ ചെട്യാലത്തൂരില്‍ കാടിറങ്ങി കരടി ജനവാസകേന്ദ്രത്തില്‍. കരടിയെ നാട്ടുകാര്‍ ഏഴ് മണിക്കൂറിലേറെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ സ്ത്രീകള്‍ അടക്കമുള്ള  തൊഴിലാളികളുടെ ഇടയിലേക്കാണ് കരടി വന്നത്. 
 
തുടര്‍ന്ന് കരടിയെ കണ്ട് ഭയന്നോടിയ തൊഴിലാളികള്‍ക്ക് വീണ് പരിക്ക് പറ്റുകയും ചെയ്തു. ഇതിന് പുറമേ മറ്റ് രണ്ട് കരടി കൂടി പിറകെ വന്നു. എന്നാല്‍ അവ പെട്ടെന്ന് തന്നെ കാട്ടിലേക്ക് തിരിച്ച് പോയി. ആദ്യമെത്തിയ കരടി മൂന്ന് പേരുടെ പിന്നാലെ ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ റിട്ട. അദ്ധ്യാപകന്‍ അപ്പുവിന്റെ വീട്ടിലേക്ക് മുന്ന് പേരും ഓടികയറി. 
 
കരടിയുടെ ശ്രദ്ധതിരിഞ്ഞ സമയത്ത് മൂന്ന് പേരും പുരയിടത്തിന് പുറത്തിറങ്ങുകയും ഗേറ്റ് പൂട്ടുകയും ചെയ്തു. ചുറ്റുമതിലും ഗേറ്റുമുള്ള വീട്ടില്‍ ഏഴ് മണിക്കൂറോളം കരടി നിന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ മയക്ക് വെടിവെച്ച് പിടികൂടുകയായിരുന്നു. വയനാട് വന്യജീവി സങ്കേതം ഡിവിഷനന്‍ ഓഫീസിലെത്തിച്ച കരടിക്ക് ചികിത്സ നല്‍കിയ ശേഷം മുത്തങ്ങ വനമേഖലയില്‍ തുറന്നുവിട്ടു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments