Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഈ മൂന്ന് പേര്‍ ?; വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം !

ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാവ്യയോ മഞ്ജുവോ അല്ല

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (08:45 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കുന്നതിനായി വലിയ രീതിയിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപിന് പിന്തുണ അറിയിച്ച് ചില പ്രമുഖ സിനിമാതാരങ്ങള്‍ ആലുവ സബ്ജയിലില്‍ എത്തിയതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. എന്നാല്‍ ഇത് ദിലീപിന് നിയമപരമായി തിരിച്ചടിയാകുമെന്നും പറയപ്പെടുന്നു.
 
അതേസമയം ദിലീപിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം യഥാര്‍ത്ഥത്തില്‍ ആരാണെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് താരസംഘടനയായ അമ്മ നടത്തിയ വാര്‍ത്താസമ്മേളനം ആരും മറന്ന് കാണില്ല.  ദിലീപിന് വേണ്ടി ചില ആളുകള്‍ ഘോരഘോരം വാദിക്കുന്ന സ്ഥിതിയാണ് അന്നുണ്ടായത്. നടന്മാരും ജനപ്രതിനിധികളുമായ മൂന്ന് പേരായിരുന്നു ദിലീപിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത്.
 
ഇടത്പക്ഷ എംഎല്‍എമാരായ മുകേഷ്, കെബി ഗണേഷ് കുമാര്‍ എന്നിവരായിരുന്നു ദിലീപിന് വേണ്ടി അന്ന് ശബ്ദമുയര്‍ത്തിയത്‍. അതിന്റെ തുടര്‍ച്ചയെന്നോണം ഗണേഷ് ദിലീപിനെ ജയിലില്‍ ചെന്ന് കാണുകയും ചെയ്തു. മാത്രമല്ല, ഇടത് എംപി കൂടിയായ ഇന്നസെന്റിന്റെ പൂര്‍ണപിന്തുണയും ദിലീപിന് തന്നെയായിരുന്നു. 
 
എന്നാല്‍ ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവരില്‍ ഒരാളാണ് ദിലീപിന് പിന്തുണ അറിയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. മനോരമ ചാനലിലെ ചര്‍ച്ചയിലാണ് ഉണ്ണിത്താന്‍ ഈ ആരോപണം ഉന്നയിച്ചത്. അമ്മയുടെ യോഗത്തില്‍ ഈ ജനപ്രതിനിധികളുടെ നടപടികളുടെ പരിണിതഫലമാണ് ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ഉണ്ണിത്താന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അടുത്ത ലേഖനം
Show comments