പിണറായിയോടൊപ്പം പീഡനവീരൻ ആൾദൈവം ? വീണ്ടും പാളിപ്പോയ ഫോട്ടോഷോപ്പ് തന്ത്രം - സംഘികളെ പൊളിച്ചടക്കി സോഷ്യൽ മീഡിയ

പിണറായിക്കെതിരായ സംഘികളുടെ വ്യാജപ്രചരണം പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (17:38 IST)
ഉത്തരേന്ത്യയിലെ ആള്‍ദൈവം ഗുര്‍മീത് റാം റഹമിന്റെ പേരില്‍ കലാപങ്ങള്‍ തുടരുമ്പോള്‍ വ്യാജ ചിത്രങ്ങളുമായി പ്രചരണം നടത്തി സംഘപരിവാര്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഗുര്‍മീതിനെയും ഒരുമിച്ചുചേര്‍ത്തുള്ള ചിത്രങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. 
 
ഉമ്മന്‍ ചാണ്ടിയും ഗുര്‍മീതുമായി ഇരിക്കുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റിയ ശേഷമാണ് പിണറായിയെ ചേര്‍ത്തുവെച്ചുള്ള സംഘികളുടെ ഈ ഫോട്ടോഷോപ്പ് നാടകം. പക്ഷേ അവിടെയും പണി പാളിയെന്നതാണ് വസ്തുത. 2015ല്‍ ദേശീയ ഗെയിംസിന് ഹരിയാന ടീമിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗുര്‍മീത് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. അന്നത്തെ ചിത്രമാണ് ഇപ്പോള്‍ സംഘികള്‍ ദുരുപയോഗം ചെയ്തത്. 
 
ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് പിണറായി വിജയനെ വെട്ടി ഒട്ടിച്ചായിരുന്നു പണി. എന്നാല്‍ പിണറായിയുടെ തല മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഉടലില്‍ കയറിയത്. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ കയ്യിലെ വിവാഹ മോതിരം ഫോട്ടോഷോപ്പുകാര്‍ ശ്രദ്ധിച്ചില്ല. അത് മാത്രമല്ല പിണറായിയുടെ തലയ്ക്ക് പിറകെ ഉമ്മന്‍ചാണ്ടിയുടെ കുറച്ച് മുടിയും നരച്ച് കിടക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments