Webdunia - Bharat's app for daily news and videos

Install App

‘അന്നു രാത്രി അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ എന്നോട് ചോദിച്ചു, പറ്റിയില്ല’ - ബ്ലൂവെയിലിന്റെ ഇരകളായവരുടെ അമ്മമാര്‍ക്ക് പറയാനുള്ളത്

‘ജീവിതത്തില്‍ ആദ്യമായിട്ടാണ് അവനെന്നോട് അങ്ങനെ ചോദിച്ചത്, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല’ - വേദനയില്‍ നീറുന്ന ഒരമ്മ

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (08:35 IST)
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച മനോജ് സി മനുവിന്റെ മരണത്തിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിം ആണെന്ന് മാതാപിതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായ സംഭവമാണ് തലശ്ശേരിയിലും നടന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എം.കെ.സാവന്തിന്റെ മരണത്തിന് പിന്നിലും ബ്ലൂവെയില്‍ ഗെയിമാണെന്ന് മാതാപിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
 
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി ‘അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ ചോദിച്ചു. എന്നാല്‍ അതിനു പറ്റിയില്ല.‘ എന്ന് മനോജിന്റെ അമ്മ അനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മരണത്തിന് മുന്‍പ് ഉള്ള ദിവസങ്ങളില്‍ അവന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഡൌണ്‍‌ലോഡ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ഗെയിം ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു.  
 
ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു. ഒറ്റക്ക് യാത്ര ചെയ്യാത്ത മനോജ് രാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ തുടങ്ങി, ചോദിച്ചപ്പോഴൊക്കെ സിനിമ കാണാന്‍ ആണെന്ന് പറഞ്ഞു. എന്നാല്‍ ആ ദിവസങ്ങളില്‍ ഒക്കെ മനോജ് പോയത് സെമിത്തേരികളിലേക്കായിരുന്നു. സത്യം മനസ്സിലാക്കി ചോദിച്ചപ്പോള്‍ ‘അവിടെ നെഗറ്റീവ് എനര്‍ജി ആണോയെന്ന് നോക്കാന്‍ പോയതാണെന്ന്’ മനോജ് പറഞ്ഞു.
 
പ്രേത സിനിമകള്‍ കാണുകയും മരണ വീടുകളില്‍ സന്ദര്‍ശിക്കുന്നതും സ്ഥിരമായി. ജനുവരിയില്‍ കോമ്പസുകൊണ്ട് കയ്യില്‍ ‘എബിഐ’ എന്ന് മുദ്രകുത്തി. തനിച്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്തതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട്.
 
സാവന്തിനും ഇതേരീതികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. രണ്ടു തവണ കൈയില്‍ മുറിവുണ്ടാക്കിയതും നെഞ്ചില്‍ കോറിയിട്ടതും ബാഗും പുസ്തകവും കടലില്‍ എറിഞ്ഞതും ഇതിന്റെ സൂചനയാകാമെന്നും സാവന്തിന്റെ അമ്മ വ്യക്തമാക്കുന്നു.
(ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments