Webdunia - Bharat's app for daily news and videos

Install App

പണി ചെയ്തില്ലെങ്കിലും ബില്ല് പാസാക്കി : എഞ്ചിനീയർമാർ സസ്‌പെൻഷനിൽ

Webdunia
വെള്ളി, 26 മെയ് 2023 (19:01 IST)
പത്തനംതിട്ട: പണി നടന്നില്ലെങ്കിലും കരാറുകാരന് നാലര ലക്ഷം രൂപയുടെ ബില്ല് മാറിയ സംഭവവുമായി ബന്ധപ്പെട്ട എഞ്ചിനീയർമാരെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട റോഡ്‌സ് സബ് ഡിവിഷൻ മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ബിനു, മുൻ അസിസ്റ്റന്റ് എൻജിനീയർ അഞ്ജു സലിം എന്നിവരെയാണ് മരാമത്ത് വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
 
പത്തനംതിട്ട ജില്ലയിലെ കോന്നി-ളാക്കൂർ-കുമ്പഴ റോഡിൽ സൂചന ബോർഡുകൾ, ഇടിതാങ്ങി എന്നിവ സ്ഥാപിക്കാതെ തന്നെ അവ സ്ഥാപിച്ചു എന്ന് രേഖകൾ ഉണ്ടാക്കിയാണ് കരാറുകാരന് പണം നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരെ പിടികൂടി. എന്നാൽ ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും സ്ഥലം മാറ്റം മാത്രമാക്കി.
 
ഇവർക്കെതിരെയുള്ള ആരോപണം ശക്തമായതോടെയാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തത്. ഭരണകക്ഷി യൂണിയന്റെ സാസംഥാന ഭാരവാഹികൂടിയായ ഒരു ഉദ്യോഗസ്ഥൻ മുമ്പും കൈക്കൂലി കേസുകളിൽ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments