പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 11 ഫെബ്രുവരി 2024 (15:20 IST)
തൃശൂർ: കുന്നമംഗലത്തെ ചെറുപുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. പുഴയിലെ പുളിക്കാമണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയ പെരുവഴിക്കടവ് സ്വദേശിനി മിനി എന്ന സിന്ധു (48, സിന്ധുവിന്റെ മകൾ ആതിര (26), സിന്ധുവിന്റെ ബന്ധുവായ കുന്നമംഗലം പൊയ്യക്കുഴിമണ്ണിൽ വീട്ടിൽ ഷൈജുവിന്റെ മകൻ അദ്വൈത് (13) എന്നിവരാണ് മരിച്ചത്.
 
അപകടത്തിൽ പെട്ട് രക്ഷപെട്ട അദ്വൈതിന്റെ മാതാവ് സനൂജ (38) കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുപ്പതി ദർശനത്തിനു ശേഷം സിന്ധുവും ആതിരയും ബന്ധുവായ ഷൈജുവിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നാണ് ഇവർ വൈകിട്ടോടെ കുളിക്കാൻ പോയത്.
 
എന്നാൽ കുളിക്കാൻ ഇറങ്ങിയ അദ്വൈത് ശക്തമായ ഒഴുക്കിൽ പെട്ടു. അദ്വൈതിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും ഒഴുക്കിൽ പെട്ടത്. അദ്വൈതിന്റെ സഹോദരി, ആതിരയുടെ മകൻ ധ്രുവ് എന്നിവരും കുളിക്കാൻ പോയിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. എങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.    
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments