Webdunia - Bharat's app for daily news and videos

Install App

പ്രളയം ചെറുക്കാൻ പുതിയ ആറ് ഡാമുകൾ പണിയാൻ ജല വകുപ്പ്, അട്ടപ്പാടിയിൽ 458 കോടിയുടെ പദ്ധതി

Webdunia
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (10:33 IST)
തിരുവനന്തപുരം: പ്രളയം ചെറുക്കുന്നതിനായി കൂടുതൽ ഡാമുകൾ പണിയാൻ സംസ്ഥാന ജലവകുപ്പ്. അച്ഛൻ‌കോവിൽ, പമ്പ., പെരിയാർ തുടങ്ങിയ നദികളിലാണ് പുതിയ ഡാമുകൾ പണിയുക. ആദ്യ ഘട്ടത്തിൽ അഞ്ച് ഡാമുകൾക്കായുള്ള സ്ഥലം ജലവകുപ്പ് കണ്ടിത്തി. കൂടുതൽ അനുയോജ്യമായ മറ്റിടങ്ങൾ കണ്ടെത്താനുള്ള പഠനം പുരോഗമിക്കുകയാണ്.
 
ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളുടെ സാധ്യത വിലയിരുത്തിയത്. ഡാമുകൾ കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിന് ശേഷം ഈ വർഷവും പ്രളയം ആവർത്തിച്ചതോടെയാണ് കൂടുതൽ ഡാമുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രളയം നിയന്ത്രിക്കാൻ കേരളത്തിൽ കൂടുതൽ ഡാമുകൾ നിർമ്മിക്കണം എന്ന നിർദേശം കേന്ദ്ര ജല കമ്മീഷനും മുന്നോട്ടുവച്ചിരുന്നു. 
 
അട്ടപ്പാടിയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. അഗളി, ഷോളയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കോൺക്രീറ്റ് ഡാം നിർമ്മിക്കാനാണ് തീരുമാനം. 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുള്ളതാവും ഡാം. ഇതിനായി 458 കോടിയുടെ പദ്ധതിരേഖ തയ്യാറായി. 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പുകൾ വഴി ജലം കർഷകരിലേക്ക് എത്തിക്കുന്നതും. ഏഴു ദശലക്ഷം ലിറ്റർ കുടിവെള്ള വിതരണവും പദ്ധതിയുടെ ഭാഗമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments