Webdunia - Bharat's app for daily news and videos

Install App

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

Webdunia
വ്യാഴം, 19 ജൂലൈ 2018 (15:36 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം മഹാരാജാസ് കോളേജിലേക്കും.

അഭിമന്യു കൊല ചെയ്യപ്പെടുന്നതിന് മുമ്പും അതിനു ശേഷവും കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് കോളേജിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ പലതവണ ഇയാള്‍ ക്യാമ്പസിലെ ചില വിദ്യാര്‍ഥികളുമാ‍യി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോളേജിലേക്ക് വ്യാപിപ്പിക്കുന്നത്.

മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടവര്‍ തീവ്രസ്വഭാവമുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. അതിനിടെ കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികൾ ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരും ബാക്കി വരുന്നവർ അവർക്ക് സഹായം ചെയ്‌തവരുമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments