Webdunia - Bharat's app for daily news and videos

Install App

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (07:56 IST)
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിൽത്തന്നെ. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങളൊന്നും ഇപ്പോഴും അറിയാനായിട്ടില്ല.
 
ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ചുപിളർന്നവർ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവിൽത്തന്നെയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി ജെ ഐ മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോ കോളേജ് വിദ്യാർഥി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി എച്ച് സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി
 
പ്രധാന പ്രതികളിലേക്കെത്താൻ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസുകാരുടെ നിഗമനം. ചൊവ്വാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ ശനിയാഴ്‌ചവരെ കസ്‌റ്റഡിയിൽത്തന്നെ ആയിരിക്കും. കസ്‌റ്റഡിയിലായവരിൽ പ്രധാനിയായ റിഫ ചോദ്യം ചെയ്യലിൽ പലതും മറച്ചുവയ്‌ക്കുന്നതായും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments