Webdunia - Bharat's app for daily news and videos

Install App

വാഹനാപകടത്തിൽ ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
വ്യാഴം, 7 ഏപ്രില്‍ 2022 (12:09 IST)
പാലക്കാട്: കഞ്ചിക്കോട്ടെ ദേശീയപാതയിൽ കഴിഞ്ഞ രാത്രി പത്തരയോടെ നടന്ന വാഹനാപകടത്തിൽ ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം. ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു (35), ദീപു ജോൺ എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ ചടയൻകാലായിൽ കഞ്ചിക്കോട് ഐ.ടി.ഐ ക്കു മുന്നിലായി പോയ ലോറി ഇരട്ട സഹോദരങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ലോറി ഇവരുടെ ശരീരത്തിൽ കയറിയിറങ്ങി ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു. സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയര്മാരായ ഇവർ കോയമ്പത്തൂരിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ദേശീയ പാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

ട്രിച്ചിയിലെ അരിയല്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് സിമന്റുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിൽ കയറിയിറങ്ങിയത്. എന്നാൽ ആദ്യം ഇടിച്ച ലോറി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാരമേറിയ ലോറി കയറിയിറങ്ങിയ ഇവരുടെ ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഏറെ സമയത്തേക്ക് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കസബ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments