വാഹനാപകടത്തിൽ ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
വ്യാഴം, 7 ഏപ്രില്‍ 2022 (12:09 IST)
പാലക്കാട്: കഞ്ചിക്കോട്ടെ ദേശീയപാതയിൽ കഴിഞ്ഞ രാത്രി പത്തരയോടെ നടന്ന വാഹനാപകടത്തിൽ ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം. ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു (35), ദീപു ജോൺ എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ ചടയൻകാലായിൽ കഞ്ചിക്കോട് ഐ.ടി.ഐ ക്കു മുന്നിലായി പോയ ലോറി ഇരട്ട സഹോദരങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ലോറി ഇവരുടെ ശരീരത്തിൽ കയറിയിറങ്ങി ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു. സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയര്മാരായ ഇവർ കോയമ്പത്തൂരിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ദേശീയ പാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

ട്രിച്ചിയിലെ അരിയല്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് സിമന്റുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിൽ കയറിയിറങ്ങിയത്. എന്നാൽ ആദ്യം ഇടിച്ച ലോറി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാരമേറിയ ലോറി കയറിയിറങ്ങിയ ഇവരുടെ ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഏറെ സമയത്തേക്ക് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കസബ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments