Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു

ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.

Webdunia
വെള്ളി, 21 ജൂണ്‍ 2019 (09:43 IST)
പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍  ബോധംകെട്ട് വീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ.  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി തടവു ശിക്ഷയ്ക്കു വിധിച്ചയാൾ വിധി കേട്ട ഉടന്‍ കോടതി മുറിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. 
 
ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.  കൊല്ലം ഫസ്റ്റ് പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 
 
കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കൊല്ലം സിറ്റി വനിതാ സെൽ സിഐയ്‌ക്ക് റിപ്പോർട്ട് കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.                                                                                                                    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments