'53 കൊല്ലം ഉമ്മന്‍ചാണ്ടി ചെയ്തത് തന്നെ ഇനി ഇവിടെ മതി,വേട്ടയാടിവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയമെന്ന് അച്ചു ഉമ്മന്‍

കെ ആര്‍ അനൂപ്
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:43 IST)
ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു പുതുപ്പള്ളിയിലേതെന്ന് മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മൃഗീയമായും ക്രൂരമായും വേട്ടയാടിയവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പല സൂചനകളെന്നും അച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡ് തുടരുമ്പോഴായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.
 
ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയിലേത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ക്രൂരമായും മൃഗീയമായും വേട്ടയാടി. അന്ന് വേട്ടയാടിവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയം. നിങ്ങള്‍ ഇവിടെ വന്നപ്പോള്‍ ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട് ഉമ്മന്‍ചാണ്ടി ഇവിടെ എന്തു ചെയ്തു എന്ന്, അതിന് ഇന്ന് പുതുപ്പള്ളി മറുപടി നല്‍കി. 53 കൊല്ലം ഉമ്മന്‍ചാണ്ടി ചെയ്തത് തന്നെ ഇനി ഇവിടെ മതി.
 
ഇപ്പോഴുള്ള ഒരു സന്തോഷം എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണ്. സമാനതകള്‍ ഇല്ലാത്ത വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ് ഇവിടെയുള്ള ഓരോ വ്യക്തികള്‍ക്കും നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ ചോദിക്കുകയാണെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments